ഇരിട്ടി(കണ്ണൂര്‍): പേരാവൂര്‍ ചെങ്ങോം വനവാസി കുറിച്ച്യ കോളനിയില്‍ വനവാസി യുവതി പ്രസവിച്ച ഇരട്ട നവജാത ശിശുക്കള്‍ ചികിത്സ കിട്ടാതെ മരിച്ചു. പ്രസവശേഷം അവശയായ അമ്മയെ പേരാവൂര്‍ ഗവണ്മെന്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങോം കോളനിയിലെ വിജയന്റെ‘ഭാര്യ ആറുമാസം ഗര്‍ഭിണിയായ റീനയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ശക്തമായ വയറുവേദനയെത്തുടര്‍ന്ന് രണ്ടു കുട്ടികളെ പ്രസവിച്ചത്. കുട്ടികളേയും അമ്മയേയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ശിശുക്കള്‍ മരിച്ചിരുന്നു.
അതേസമയം ഗര്‍ഭിണിയായ റീനക്ക് ഈ കാലയളവില്‍ ആവശ്യമായ പരിചരണം ലഭിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്നു. ജനനി ജനന സുരക്ഷാ പദ്ധതി പ്രകാരം ലഭിക്കേണ്ട യാതൊരു വിധ ചികിത്സകളോ ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: