കോഴിക്കോട്: ജില്ലയില്‍ വിധിയെഴുതാന്‍ വോട്ടര്‍മാര്‍ ഒഴുകിയെത്തി. ആദ്യമണിക്കൂറുകളില്‍ തുടങ്ങി വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകള്‍ വരെ ചില പോളിംഗ് ബൂത്തുകളിലെങ്കിലും നീണ്ട നിര കാണാമായിരുന്നു. പ്രായം പോലും മറന്ന് ജനവിധി രേഖപ്പെടുത്താനെത്തിയ മുതിര്‍ന്ന പൗരന്മാര്ക്കും കന്നി വോട്ടര്‍മാര്‍ക്കും ഒരേ ആവേശമായിരുന്നു. പരമാവധി ഓപ്പണ്‍ വോട്ടു കള്‍ ചെയ്യിച്ച് വോട്ടു കള്‍ ഉറപ്പിക്കാനായിരുന്നു വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമം.
അതിരാവിലെ തന്നെ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് ആദ്യ ഘട്ടത്തില്‍ പോളിംഗ് മന്ദഗതിയിലാക്കുന്നതിന് കാരണമായി. ജനവിധിക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസും കേന്ദ്രസേനയും അതീവ ജാഗ്രത പുലര്‍ത്തി യത് മിക്കയിടങ്ങളിലും സംഘര്‍ഷമൊഴിവാക്കി.
രാവിലെ പതിനൊന്ന് മണിയോടെ തന്നെ ജില്ലയി ലെ പോളിംഗ് 30 ശതമാനം കടന്നിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ കണക്ക്പ്രകാരം വൈകീട്ട് മൂന്ന് മണിയോടെ ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡ ലങ്ങളിലെ 1903 ബൂത്തുകളി ലായി 58.66 ശതമാനം പേരാണ് സമ്മതിദാനാ വകാശം വിനിയോഗിച്ചത്. 57.54 ആയിരുന്നു ആ സമയത്തെ സംസ്ഥാനത്തെ പോളിംഗ് ശതമാനം. രാത്രി ഒന്‍പതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 80.55 ശതമാനമായി കോഴിക്കോട് ജില്ലയിലെ പോളിംഗ് നില ഉയര്‍ന്നു.
വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തി സ്ഥാനാര് ത്ഥികളുടെയും ഏജന്റു മാരു ടെയും സാന്നിദ്ധ്യത്തില്‍ മോ ക്പോള് നടത്തിയ ശേഷമാ ണ് പോളിംഗ് നടപടികള്‍ക്ക് തുടക്കമായത്. പരിശോധനാര്‍ത്ഥം ചെയ്ത വോട്ടുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്ന് മായ്ച്ച ശേഷം സീല്‍ചെയ് താണ് പോളിംഗിനായി സജ്ജീകരിച്ചത്. രാവിലെ ഏഴ് മണിയ്ക്ക് തന്നെ തുടങ്ങിയ പോളിംഗ് വോട്ടര്‍മാരുടെ ബാഹുല്യവും നടപടിക്രമങ്ങളിലെ വേഗതക്കുറവും കാരണം പലയിടങ്ങളിലും രാത്രി വരെ നീണ്ടു. ആറ് മണിയ്ക്കുള്ളില്‍ തന്നെ എത്തി വരിയില്‍ നിന്നവര്‍ക്ക് സ്ലിപ്പ് നല്കി വോട്ടിംഗ് അനുവദിച്ചപ്പോള്‍ പലയിടങ്ങളിലും വോട്ടിംഗ് 8.45 നുശേഷവും തുടര്‍ന്നു.
വടകര കണ്ണൂക്കരയില്‍ ലീഗ് – എസ്ഡിപിഐ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. തിരുവമ്പാടി മണ്ഡലത്തിലെ കാരശ്ശേരിയിലെ പാറ ത്തോട് ആരോഗ്യ ഉപകേന്ദ്രത്തിലെ 115-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമായത്. കേന്ദ്രസേന ബൂത്തില്‍ നിലയുറപ്പിച്ചതോടെയാണ് രംഗം ശാന്തമായത്. പന്നിക്കോട് ഗവ. എല്‍പി സ്കൂളില്‍ വോട്ടിംഗ് കേന്ദ്രത്തിനടുത്ത് വെച്ച് സിപിഎമ്മുകാര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് യുഡിഎഫിന്റെ പ്രതിഷേധത്തിനും തുടര്‍ന്ന് നേരിയ സംഘര്‍ഷത്തിനും ഇടയാക്കി.
പേരാമ്പ്ര മണ്ഡലത്തിലെ സി.കെ.ജി മെമ്മോറിയില്‍ സ്കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ടുചെയ്യാനെത്തിയയാള് കുഴഞ്ഞുവീണ് മരിച്ചു. കൈതാം പൊയില്‍ കുഞ്ഞബ്ദുള്ള (70)യാണ് മരണപ്പെട്ടത്. പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും പോളിംഗ് ഉദ്യോഗ സ്ഥരുടെയും മെല്ലെപ്പോക്ക് കാരണം ജില്ലയിലെ ചില ബൂത്തുകളില്‍ വോട്ടിംഗ് പ്രക്രിയ ഏറെനേരം നീണ്ടു. തിരുവമ്പാടി മണ്ഡലത്തിലെ പന്നിക്കോട് എയുപി സ്കൂളിലെ എട്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് ഇഴഞ്ഞുനീങ്ങിയതോടെ രാവിലെയെത്തി വരിയില്‍ നിന്ന സ്ത്രീകളടക്കമുള്ള വോട്ടര്‍മാരില്‍ ഏറെ പേര് വോട്ട് ചെയ്യാതെ മടങ്ങി. കുന്ദമംഗലം മണ്ഡലത്തില്‍പെട്ട പുത്തൂര്‍മഠം എഎയുപി സ്കൂളിലെ 117-ാം ബൂത്തില്‍ പോളിംഗ് സാവധാനമായിരുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇത്തവണയും ചില ബൂത്തുകളില്‍ പണിമുടക്കി. പയ്യോളി പാലൂര് എല്‍പി സ്കൂള്‍, തിരുവമ്പാടി കൂടരഞ്ഞി സെന്റ്സെബാസ്റ്റ്യന്‍ എച്ച്എസ്എസ്സിലെ 72-ാം ബൂത്ത്, നാദാപുരം കുമ്മങ്കോട് സൗത്ത് എല്‍പി സ്കൂളിലെ 158-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിംഗം യന്ത്രം പ്രവര്‍ത്തനരഹിതമായത് കാരണം ഒരു മണിക്കൂറോളം നേരം കഴിഞ്ഞാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പുതിയ വോട്ടിംഗ് മെഷീന് എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. ജില്ലയിലെ മുഖ്യതിരഞ്ഞെടുപ്പ് നിരീക്ഷക ശാലിനി പണ്ഡിറ്റ് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: