ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജെയ്ഷ് എ മുഹമ്മദ് ഭീകരന് മൗലാനാ മസൂദ് അസറിനും സഹോദരന് അബ്ദുള്‍ റൗഫിനുമെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ആക്രമണത്തില്‍ ഇവരുടെ പങ്ക് വ്യക്തമാവുകയുള്ളൂ.
പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരേ നേരത്തേ എന്‍.ഐ.എ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം ചെയതത് നയതന്ത്രബന്ധം മെച്ചപ്പെടുത്താനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ വിട്ടയച്ച ജെയ്ഷ ഇ മുഹമ്മദ് ഭീകരന്. 2010ല്‍ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഭാരതവും പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഷഹീദ് ലത്തീഫ് ഉള്‍പ്പെടെ 25 ഭീകരരെ 2010 മെയ് എട്ടിന് വാഗ അതിര്‍ത്തി വഴി വിട്ടയച്ചിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: