ദുബായ് : ദുബായിലെ മുഹൈസിന വ്യവസായ മേഖലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയും മകനും മരിച്ചു. തൃശൂർ കേച്ചേരി ചിറന്നല്ലൂർ ചൂണ്ടൽ ഹൗസിൽ സണ്ണി(45), പത്തു വയസുകാരനായ മകന് എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മകള്‍ക്കും പരുക്കേറ്റു. ഇവരെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായിലുള്ള ഭര്‍ത്താവ് സണ്ണിയുടെ അടുത്ത് സന്ദര്‍ശക വിസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. ഈ മാസം 28 ന് നാട്ടിലേയ്ക്ക് തിരിക്കാനായിരുന്നു പദ്ധതി.
തിങ്കളാഴ്ച രാത്രി ഇവര്‍ കുടുംബസമേതം പുറത്ത് പോയപ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഭാര്യയും ഒരു മകനും പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച മകൻ ആറാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: