ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 79. 88ശതമാനം പോളിങ്. അന്തിമ വിവരശേഖരണമാണിത്. മുന്‍വര്‍ഷത്തേക്കാള്‍ 0.77 ശതമാനം വര്‍ദ്ധനവാണുള്ളത്. അരൂര്‍ 85.43, ചേര്‍ത്തല 86.30, ആലപ്പുഴ 80.03, അമ്പലപ്പുഴ 78.52, കുട്ടനാട് 79.21, ഹരിപ്പാട് 80.38, കായംകുളം 78.19, ചെങ്ങന്നൂര്‍ 74.36, മാവേലിക്കര 76.17 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഇതില്‍ ചേര്‍ത്തലയിലെ പോളിങ് നിരക്ക് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിങില്‍ നേരിയ കുറവുണ്ടായത് ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലാണ്. ആലപ്പുഴയില്‍ 0.27 ശതമാനത്തിന്റെയും, അമ്പലപ്പുഴയില്‍ 0.81 ശതമാനത്തിന്റെയും കുറവാണുണ്ടായത്.
ജില്ലയില്‍ പൊതുവെ പോളിങില്‍ വര്‍ദ്ധനവുണ്ടായത് ഏത് മുന്നണിക്ക് സഹായകമാകുമെന്നതില്‍ ആശങ്കയുണ്ട്. എന്നാല്‍ എന്‍ഡിഎ പ്രതീക്ഷ പുലര്‍ത്തുന്ന കുട്ടനാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ പോളിങ് വര്‍ദ്ധിച്ചത് പ്രതീക്ഷ ഉയര്‍ത്തുന്നു. ജില്ലയില്‍ ഇത്തവണ ഒരു മുന്നണിയും വന്‍ ആധിപത്യം നേടാന്‍ സാദ്ധ്യതയില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 79.11 ആയിരുന്നു. അരൂര്‍ 83.96, ചേര്‍ത്തല 84.65, ആലപ്പുഴ 80.65, അമ്പലപ്പുഴ 79.33, കുട്ടനാട് 79.03, ഹരിപ്പാട് 79.46, കായംകുളം 77.61, മാവേലിക്കര 75.79, ചെങ്ങന്നൂര്‍ 71.18 എന്നിങ്ങനെയായിരുന്നു പോളിങ് നില. ഹരിപ്പാടും ചെങ്ങന്നൂരുമൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ചു.
അരൂരില്‍ 16,852, ചേര്‍ത്തലയില്‍ 18,315, ആലപ്പുഴയില്‍ 16,342, കുട്ടനാട്ടില്‍ 7,971, അമ്പലപ്പുഴയില്‍ 16,580, കായംകുളത്ത് 1,315, മാവേലിക്കരയില്‍ 5,149 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഹരിപ്പാട് 5,520, ചെങ്ങന്നൂരില്‍ 12,500 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 76.19 ആയി കുറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ,കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫാണ് മേല്‍ക്കൈ നേയിയത്.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 79.7 ശതമാനം ആയിരുന്നു. പഞ്ചായത്തുകളില്‍ 81.38ഉം നഗരസഭകളില്‍ 77.95 മായിരുന്നു പോളിങ് ശതമാനം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളില്‍ ഇടതുപക്ഷവും നഗരസഭകളില്‍ വലതുപക്ഷത്തിനുമായിരുന്നു ആധിപത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളില്‍ അമ്പത് ശതമാനത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു.
യുഡിഎഫ് ഹരിപ്പാട്ടും ചെങ്ങന്നൂരും അമ്പത് ശതമാനത്തിലേറെ വോട്ടകള്‍ നേടിയിരുന്നു. ഇത്തവണ അപൂര്‍വം മണ്ഡലങ്ങളില്‍ മാത്രമെ ഏതെങ്കിലും മുന്നണികള്‍ക്ക് ഈ നേട്ടം കൈവരിക്കാനാകുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: