ന്യൂദല്‍ഹി: പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസ് അന്വേഷണത്തില്‍ കേരളാ പോലീസ് വീഴ്ച വരുത്തിയെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
അയല്‍ക്കാല്‍ ജിഷയെ നിരന്തരം ശല്യപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയപ്പോള്‍ തെളിവു ശേഖരണത്തില്‍ ഫോറന്‍സിക് സംഘം കൃത്യവിലോപം നടത്തി.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അന്വേഷണം പോലീസ് മനപൂര്‍വ്വം നീട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വനിതാ ശിശുക്ഷേമമന്ത്രാലയത്തിലെ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: