കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയുന്നതിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. 19ന് രാവിലെ 8 ന് വോട്ടെണ്ണല്‍ ആരംഭിക്കും. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അപ്പപ്പോള്‍ ഫലമറിയുന്നതിന് ജില്ലാ ഭരണകൂടം, എന്‍.ഐ.സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ മൂന്ന് പ്രത്രേക മീഡിയ സെന്ററുകളാണ് പ്രവര്‍ത്തിക്കുക. ഒന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തല്‍സമയ സംപ്രേഷണത്തിനും മറ്റൊന്ന് പൊതു ജനങ്ങള്‍ക്കുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മീഡിയ സെന്ററില്‍ പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മാനന്തവാടി നിയോജക മണ്ഡലത്തിലേത് എസ്.കെ.എം.ജെ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരിയിലേത് എസ്.കെ.എം.ജെ മെയിന്‍ ഹാളിലും കല്‍പ്പറ്റയിലേത് സരളാ ദേവി മെമ്മോറിയല്‍ സ്കൂളിലുമാണ് എണ്ണുക. ഓരോ കേന്ദ്രത്തിലും 14 കൗണ്ടിംഗ് ടേബിളുകളും റിട്ടേണിംഗ് ഓഫീസര്‍, ഒബ്സര്‍വര്‍ എന്നിവരുള്‍പ്പെടുന്ന ടീമിന് ഒരോ ടേബിള്‍ വീതവും സജ്ജമാക്കും. ആകെ 45 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക.
വേട്ടെണ്ണലിന്റെ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് മെഷീന് വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറില്‍ തന്നെ ലീഡ് നില അറിയാന്‍ കഴിയും. പത്ത് മണിയോടെ കൂടുതല്‍ വ്യക്തമായ ലീഡ് നിലയും അറിയാന്‍ കഴിയും. ഉച്ചയ്ക്ക് മുമ്പായിത്തന്നെ ഭൂരിഭാഗം മണ്ഡലങ്ങളുടെയും ജയപരാജയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ വോട്ടിംഗ് മെഷീനുകള്‍ മാനന്തവാടി വെയര്‍ഹൗസിലേക്ക് മാറ്റുമെന്നും വോട്ടണ്ണെലിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായും ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ. അബ്ദുള്‍ നജീബ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: