ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. ഞായറാഴ്ച രാവിലെ തുടങ്ങിയ വേലിയേറ്റം അതിശക്തമായി തുടരുകയാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ,മാരാരിക്കുളം, തുറവൂര്‍ തുടങ്ങി ജില്ലയുടെ തീരപ്രദേശങ്ങളിലൊന്നാകെ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നു. നൂറുകണക്കിന് വീടുകള്‍ തകര്‍ച്ചാ ഭീഷണിയാണ്.
കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ആലപ്പുഴ പടിഞ്ഞാറ്, പുറക്കാട്, പട്ടണക്കാട്, കുത്തിയതോട് വില്ലേജുകളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നതായി ജില്ലാ കളക്ടര്‍ ആര്. ഗിരിജ അറിയിച്ചു. 159 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചേര്‍ത്തല പള്ളിത്തോട് സെന്റ് സെബാസ്റ്റിയന്‍സ് സ്കൂള്‍, അന്ധകാരനഴി ബി.ബി.എം. എല്‍.പി. സ്കൂള്‍, പുറക്കാട് കരൂര്‍ ഗവ എല്‍.പി. സ്കൂള്‍, വാടയ്ക്കല്‍ മാധവമെമ്മോറിയല്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടങ്ങിയത്.
വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഫയര്‍ഫോഴ്സിന്റെ സഹായത്താന്‍ നടപടി സ്വീകരിച്ചുവരുന്നു. അഞ്ചു വീടുകള്‍ നശിച്ചു. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ആലപ്പുഴ പടിഞ്ഞാട്, കലവൂര്‍, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക്, പുറക്കാട്, പറവൂര്‍, കുത്തിയതോട്, പട്ടണക്കാട്, തുറവൂര്‍ തെക്ക്, കടക്കരപ്പള്ളി, അര്‍ത്തുങ്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വില്ലേജുകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ഇന്ന്(മേയ് 18) ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കളക്ട്രേറ്റില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: