മുഹമ്മ: 16, 19, 22 വാര്‍ഡുകളിലാണ് കടലാക്രമണമുണ്ടായത്. 16-ാം വാര്‍ഡിലെ പത്ത് വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. തെക്കേപാലയ്ക്കല്‍ യേശുദാസ്,തെക്കേവീട് മൈക്കിള്‍ ആന്റണി,തയ്യില്‍ ബനഡിക്ട്,അരശര്‍ കടവില്‍,ശോശാമ്മ ജേക്കബ്,പള്ളിപ്പറമ്പില്‍ ലറ്റിയൂഷമൈക്കിള്,ചക്കുങ്കല്‍ വാസു,പാണ്ട്യാലയ്ക്കല്‍ റോബര്‍ട്ട്,കളപ്പുരയ്ക്കല്‍ ആഞ്ചലോസ്,കളപ്പുരയ്ക്കല്‍ ക്ലമന്റ്,പാനേഴത്ത് ജോര്‍ജ്ജ് എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്. 21 വര്‍ഷം മുമ്പ് 16-ാം വാര്‍ഡില്‍ നിര്‍മിച്ച കടല്‍ ഭിത്തി ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്.ഇതിന് ശേഷം കടല്‍ഭിത്തി കെട്ടിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ താല്‍ക്കാലിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മണല്‍ ചാക്ക് നിറച്ച് പ്രതിരോധ പ്രവര്‍ത്തനമാണ് നടക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച തോമസ് ഐസക് കളക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. ഇതേ തുടര്‍ന്നാണ് മണല്‍ ചാക്ക് നിറച്ച് തീരത്ത് അടുക്കാന്‍ തുടങ്ങിയത്.
ഓമനപ്പുഴ,കാട്ടൂര്‍,കോളേജ് ജംഗ്ഷന്,പ്രിയദര്‍ശനി കടപ്പുറം എന്നിവിടങ്ങളിലെ കടലാക്രമണം തടയാന്‍ സത്വര നടപടി സ്വീകരിക്കണമെന്നുംദുരിതമനുഭവിക്കുന്നവര്ക്ക് എല്ലാ സഹായവും ചെയതുകൊടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: