ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ സൂനരേഷി ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി പ്രദേശവാസികള്‍ സൂചന നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സൈനികര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇതിനെതിരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
അതേസമയം കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനില്‍ നിന്നും ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയ ഭീകരുരടെ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണോ കൊല്ലപ്പെട്ടയാള്‍ എന്നതു സംബന്ധിച്ചും സുരക്ഷാ സൈനികര്‍ അന്വേഷണം നടത്തുന്നുണ്ട്.
തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തിലും ഒരുഭീകരന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലില്‍ കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും തോക്കുകളും മറ്റ് മാരാകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇനിയും ഭീകരര്‍ തങ്ങുന്നുണ്ടോ എന്നതു സംബന്ധിച്ച് സുരക്ഷാ സൈനികര്‍ അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: