ന്യൂദല്‍ഹി: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷിയെ സിബിഐ അറസ്റ്റ് ചെയ്തു. വിദേശ ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഇതര സംഘടനകള്‍ക്ക് മോദി സര്‍ക്കാര്‍ ഭാരതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ഇത്തരം സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ രേഖകള്‍ കൈമാറി അഴിമതി നടത്തിയതിനാണ് ആനന്ദ് ജോഷി അറസ്റ്റിലായത്.
ആഭ്യന്തര മന്ത്രാലയ യോഗത്തിലെ എന്‍ജിഒകളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിനു കീഴിലുള്ള എന്‍ജിഒകള്‍ക്ക് ആനന്ദ് ജോഷി രഹസ്യമായി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമായ ഫോഡ് ഫൗണ്ടേഷന്റെ പ്രതിനിധിയെ ജോഷി രഹസ്യമായി കണ്ടിരുന്നു.
അമേരിക്ക ആസ്ഥാനമായുള്ള ഫൗണ്ടേഷന്റെ ദല്‍ഹി ഓഫീസിന് ഇന്ത്യന്‍ നിയമ പ്രകാരം രജിസ്ട്രേഷന് നല്‍കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തിയതിന്റെ സുപ്രധാന രേഖകളാണ് ജോഷി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഫോഡ് ഫൗണ്ടേഷന് ഇത് നിരാകരിക്കുകയും ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: