കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 15 പ്രതികളാണ് കേസിലുളളത്. ഇതില്‍ 14 പേരെയും അറസ്റ്റ് ചെയ്തു.
പതിനഞ്ചാം പ്രതി അരിം റഫായിസ് ഒളിവിലാണ്. കഴിഞ്ഞ നവംബറിലാണ് അനാശാസ്യം ആരോപിച്ച് ചുള്ളിക്കാപറമ്പ് കൊടുപുറത്ത് ഷഹീദ് ബാവയെ(26) ഇരുപതോളം പേരടങ്ങുന്ന സംഘം സദാചാര പൊലീസ് ചമഞ്ഞു മര്‍ദിച്ചു കൊലപ്പെടുത്തിയത്. കൊടിയത്തൂര്‍ വില്ലേജ് ഓഫിസിനു സമീപം വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം.
ഗുരുതരമായി പരുക്കേറ്റ ഷഹീദിനെ മുക്കം പോലീസ് ആദ്യം മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: