തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക കണക്കു പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 77.35 ശതമാനം. മുന്‍ തവണത്തേക്കാള്‍ (75.12) രണ്ടു ശതമാനത്തിലേറെ വര്‍ദ്ധന. ഏറ്റവും കൂടുതല്‍ പോളിങ് നടന്ന ജില്ല കണ്ണൂര്‍ (80.63) തന്നെ. പോളിങ് കുറഞ്ഞ ജില്ല പത്തനംതിട്ട (71.66)യും.
ജില്ലകളിലെ കണക്ക് ഇങ്ങനെ: ബ്രാക്കറ്റില്‍ കഴിഞ്ഞതവണത്തെ പോളിങ് ശതമാനം. കാസര്‍കോട് 78.51 (76.3), കണ്ണൂര്‍ 80.63 (80.7), വയനാട് 78.22 (73.8), കോഴിക്കോട് 81.89 (81.3), മലപ്പുറം 75.83 (74.6), പാലക്കാട് 78.37 (75.6), തൃശ്ശൂര്‍ 77.74 (74.9), എറണാകുളം 79.77 (77.6), ഇടുക്കി 73.59 (71.1), കോട്ടയം 76.90 (73.8), ആലപ്പുഴ 79.88 (79.1), പത്തനംതിട്ട 71.66 (68.2), കൊല്ലം 75.07 (72.8), തിരുവനന്തപുരം 72.53 (68.3).
പോളിങ് ശതമാനം വര്‍ദ്ധിപ്പിച്ചതിനുള്ള റെക്കാര്‍ഡ് വയനാട് ജില്ലയ്ക്കാണ്.
അഞ്ചു ശതമാനത്തില്‍ അധികം വര്‍ദ്ധനവ് ഉണ്ടായി. കണ്ണൂരിലേത് താരതമ്യേന നേരിയ വര്‍ദ്ധനവ് മാത്രമാണ്. മറ്റ് ജില്ലകളിലെല്ലാം ഒന്നും രണ്ടും ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. തലസ്ഥാന ജില്ലയിലും നാല് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
പോളിങ് ശതമാനത്തിന്റെ വര്‍ദ്ധനവ് ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പു കണക്കുകൂട്ടുലുകള്‍ തെറ്റിക്കുന്നുവെന്നാണ് രാഷ്ട്രീയ വിശകലനം. പൊതുവെ തെരഞ്ഞെടുപ്പിനോട് തണുത്ത പ്രതികരണം പുലര്‍ത്തുന്ന തലസ്ഥാന ജില്ലയിലെ വര്‍ദ്ധനവാണ് ഇടതു-വലതു മുന്നിണികളെ അമ്പരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: