ന്യൂദല്‍ഹി: ഇരുപത്തെട്ട് സംസ്ഥാനങ്ങളിലെ 3,784 സെന്‍സസ്സ് നഗരങ്ങളെ നഗരസഭകളാക്കി മാറ്റുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആസൂത്രിത നഗരവികസനത്തിന് ഇതനിവാര്യമാണെന്ന് സംസ്ഥാനങ്ങളിലെ ചീഫ്സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ ചൂണ്ടിക്കാട്ടി.
കുറഞ്ഞത് 5000 ജനസംഖ്യയും 75% പുരുഷന്മാര് കാര്‍ഷികേതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഒരു ചതുരശ്ര കിലോമീറ്ററില്‍ 400 പേര് എന്ന കണക്കിന് ജനസാന്ദ്രതയും ഉള്ള പ്രദേശങ്ങളാണ് സെന്‍സസ്സ് ടൗണ്‍ എന്നറിയപ്പെടുന്നത്. 2011ലെ സെന്‍സ്സസ് പ്രകാരം രാജ്യത്താകമാനം ഇത്തരം 3784 നഗരങ്ങളുണ്ട്. 2001ല്‍ ഇവയുടെസംഖ്യ 1362 ആയിരുന്നു.
ഒരു സ്റ്റാറ്റിയൂട്ടറി ടൗണ്‍ എന്നാല്‍ മുന്‍സിപ്പാലിറ്റി, കോര്പ്പറേഷന്, കന്റോണ്‍മെന്റ് ബോര്‍ഡ് അല്ലെങ്കില്‍ വിജ്ഞാപനം ചെയ്ത ടൗണ്‍ ഏരിയ കമ്മിറ്റി, ഇവയില്‍ ഏതെങ്കിലുമാകാം. 2011ലെ സെന്‍സസ്സ് പ്രകാരം ഇത്തരം 4041 സെന്‍സസ്സ് ടൗണുകളുണ്ട്. 2001ല്‍ ഇത് 3799 ആയിരുന്നു.
നഗരസഭകളായി ഉയര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തിലും വലിയ തോതിലുള്ള വര്‍ദ്ധനവുണ്ടാകും. സ്മാര്‍ട്ട്സിറ്റി, അമൃത് നഗരം പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്കും നഗരസഭകളെയാണ് പരിഗണിക്കുന്നത്. നഗരവികസന മന്ത്രാലയത്തിന്റെ ബജറ്റ് തുകയിലെ വന്‍ വര്‍ദ്ധനവും പഞ്ചായത്തുകളെ നഗരസഭകളായി ഉയര്‍ത്തുന്നതു വഴി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നേടിയെടുക്കാനാകും.
സംസ്ഥാനം തിരിച്ചുള്ള സെന്‍സസ്സ് ടൗണുകളുടെ കണക്ക് ഇപ്രകാരമാണ്
പശ്ചിമ ബംഗാള്‍ -780
കേരളം -461
തമിഴ്നാട് -376
മഹാരാഷ്ട്ര -279
ഉത്തര്‍ പ്രദേശ് -267
ആന്ധ്രാ പ്രദേശ്,
തെലുങ്കാന -228
ജാര്‍ഖണ്ഡ് -188
ഗുജറാത്ത് -153
കര്‍ണാടക -127
അസ്സം -126
ഒഡീഷ -116
മധ്യപ്രദേശ് -112
രാജസ്ഥാന് -112
പഞ്ചാബ് -74
ഹരിയാന -14
ബീഹാര്‍ -80
ഗോവ -56
ഉത്തരാഖണ്ഡ് -42
ജമ്മു-കാശ്മീര്‍ -36
ത്രിപുര -26
മണിപ്പൂര്‍ -23
ഛത്തീസ്ഗഡ് -14
മേഘാലയ -12
നാഗാലാന്റ് -7
ഹിമാചല്‍ പ്രദേശ് -3
അരുണാചല്‍ പ്രദേശ്-1
മിസോറാം -0
പ്രതികരിക്കാൻ ഇവിടെ എഴുതുക: