ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിപിഎം അക്രമത്തിനെതിരെ എന്‍ഡിഎ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. നെടുങ്കണ്ടത്ത് എന്‍ഡിഎ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഇരച്ച് കയറി. എം.എം. മണിയുടെ നിര്‍ദ്ദേശ പ്രകാരം ബിഡിജെഎസിലേക്ക് അടുത്തിടെ എത്തിയ പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ ആക്രമിക്കുന്നത്.
കൂട്ടാറിലാണ് അക്രമം ആരംഭിച്ചത്. അനന്ദു, അരുണ്‍കുമാര്‍, മനീഷ് മണിക്കുട്ടന്, രതീഷ് എ.എസ് എന്നീ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ സംഭവത്തില്‍ കള്ളക്കേസുണ്ടാക്കാന്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവത്തില്‍ നാല് കേസുകളാണ് ചാര്‍ജ് ചെയ്തത്. ഇതില്‍ മൂന്ന് കേസുകളിലും സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. തേഡ്ക്യാമ്പില്‍ എന്‍ഡിഎ ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിന്റെ വീഡിയോ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് സിപിഎമ്മിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ ബിനു ജെ കൈമള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: