മാനന്തവാടി: വയനാട് തലപ്പുഴ 44ല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. അക്രമത്തില്‍ പരിക്കേറ്റ അഞ്ച് ബിജെപി പ്രവര്‍ത്തകരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിഖില്‍, ഷിജില്‍, ഷനോജ്, ശ്രീജേഷ്, പ്രിയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബിജെപി പ്രവര്‍ത്തകനായ സനോജിന്റെ കടയും സുജീഷിന്റെ കാറും അക്രമികള്‍ അടിച്ചുതകര്‍ത്തു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലപ്പുഴ 44ല്‍ ബിജെപിയുടെ പ്രവര്‍ത്തനം നിയമസഭാ തിരഞ്ഞെടുപ്പോടെ ശക്തി പ്രാപിച്ചതാണ്് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തങ്ങള്‍ കണക്കു കൂട്ടിയിരുന്ന വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് വന്നതോടെ സിപിഎം അക്രമം അഴിച്ചുവിടുകയായിരുന്നു.
വോട്ടെടുപ്പ് ദിവസം വൈകിട്ടോടെ കുഞ്ഞാപ്പയെന്ന ഷെബീര്‍, ഷംസീര്‍, നിഖില്‍, ഷറഫുദ്ദീന്, അനില്‍കുമാര്‍, ഷംസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ക്രിമിനല്‍ സംഘം ഔട്ട് ബൂത്തിലിരുന്നവരെയും ബൂത്ത്ഏജന്റുമാര്ക്ക് നേരെയും അക്രമം നടത്തി. നീയൊക്കെ ബിജെപിക്ക് വോട്ട് ചെയ്യുന്നത് കാണണമെന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനം.
സമാനമായ രീതിയില്‍ ബത്തേരിയിലും തിരുനെല്ലിയിലും ആക്രമണം നടന്നിരുന്നു. ഈ പ്രദേശത്തെ ബിജെപി അനുഭാവികളുടെ കടകള്‍ തുറക്കാന്‍ സിപിഎമ്മുകാര്‍ ഇന്നലെയും അനുവദിച്ചില്ല. അക്രമികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജില്ലയില്‍ എന്‍ഡിഎക്ക് ഉള്ള വന്‍ സ്വീകാര്യതയാണ് സിപിഎമ്മിനെ ചൊടിപ്പിച്ചതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: