കൊച്ചി: ഫെഡറല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതായി അഡ്വ. റസല്‍ ജോയി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദഗ്ധ അഭിപ്രായപ്രകാരം മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രവര്‍ത്തനശേഷിയുടെ കാലയളവ് കഴിഞ്ഞിട്ട് 71 വര്‍ഷമായെന്നും ഏതു സമയത്തും ഡാം തകരാവുന്ന അപകടാവസ്ഥയിലാണ് ഡാമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ ഡാം അതോറിറ്റി മേധാവി ഹിമാന്‍ഷു ഠാക്കൂര്‍ അടുത്തിടെ മുല്ലപ്പെരിയാര്‍ ഡാമില്‍ നടത്തിയ പരിശോധനയില്‍ ഡാമിന്റെ 22 ബ്ലോക്കുകളില്‍ 18 എണ്ണവും വളരെ വലിയ രീതിയില്‍ ചോര്‍ന്നൊലിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. ഈ അവസ്ഥയില്‍ എത്രയും വേഗം ആവശ്യമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
ഡാം ഡീകമ്മീഷന്‍ ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഡാം ഡീകമ്മീഷന്‍ ചെയ്യേണ്ട തീയതി വിദഗ്ധ സമിതി തീരുമാനിക്കണമെന്നും അത് സുപ്രീം കോടതിയില്‍ ശുപാര്‍ശ ചെയ്യാന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: