കോഴിക്കോട്: നാടക, സീരിയല്‍, സിനിമാനടന് മുരുകേഷ് കാക്കൂര്‍ (47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. മികച്ച നടനുള്ള സംഗീതനാടക അക്കാദമി പുരസ്കാരമുള്‍പ്പെടെ നിരവധി ബഹു മതികള് ലഭിച്ചിട്ടുണ്ട്. അഭിനേമുരുകേഷ് കാക്കൂര്‍ അന്തരിച്ചു
കോഴിക്കോട്: നാടക, സീരിയല്‍, സിനിമാനടന് മുരുകേഷ് കാക്കൂര്‍ (47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. മികച്ച നടനുള്ള സംഗീതനാടക അക്കാദമി പുരസ്കാരമുള്‍പ്പെടെ നിരവധി ബഹു മതികള് ലഭിച്ചിട്ടുണ്ട്. അഭിനേത്രി യായ കലാമണ്ഡലം സന്ധ്യയാണ് ഭാര്യ. 2013ലെ മികച്ച നടനുള്ള അവാര്‍ഡ് മുരുകേഷിനും നടിക്കുള്ളത് സന്ധ്യക്കുമായിരുന്നു. കുറിയേടത്ത് താത്രിയായി രുന്നു നാടകം.
ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ നാടക ത്തില്‍ തത്പരനായിരുന്ന മുരുകേഷ് സഹോദര ങ്ങളായ ബിനുകുമാറും ഗിരീഷ് പി.സി. പാലവും എഴുതിയ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തു സജീവമാകുന്നത്. പ്രമുഖനാടകപ്രവര്ത്തകന് മാധവന് കുന്നത്തറയാണ് മുരുകേഷിലെ അഭി നേതാവിനു പ്രോത്സാഹനം നല്‍കിയത്.
എട്ടുവര് ഷത്തോളം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മുരു കേഷ് പിന്നീട് പ്രൊഫഷണല്‍ നാടക രംഗത്തേക്കു കടന്നു.
നാടകാചാര്യന് കെ.ടി. മുഹമ്മദിന്റെ കോഴി ക്കോട് കലിംഗ തിയറ്റേഴ്സിനു വേണ്ടി ഇത് ഭൂമി യാണ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടക ങ്ങളില്‍ അഭിനയിച്ചു. വടകര വരദയുടെ ഇവിടെ തീര്‍ത്ഥാടനം, മാണിക്യക്കല്ല്, അമൃതംഗമയ തുടങ്ങി യവയിലും വേഷമിട്ടു. കുറിയേടത്ത് താത്രി എന്ന നാടകത്തില്‍ വ്യത്യസ്തമായ നാലു കഥാപാത്ര ങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമാ യിരുന്നു.
നാടകത്തോടൊപ്പം സീരിയല്‍ രംഗത്തും സജീവമായിരുന്നു മുരുകേഷ്.
കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സൈഗാള്‍ പാടുകയാണ് എന്നതാണ് അവ സാനമായി പുറത്തിറങ്ങിയ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: