കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 16 പേരെ കാണാതായി. ബുധനാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ബുലത്കോഹുപിട്ടിയ ഗ്രാമത്തിലാണ് അപകടമുണ്ടായത്.
മണ്ണിടിച്ചിലില്‍ ആറോളം വീടുകള്‍ക്കും കേടുപാടുണ്ടായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദുരിത നിവാരണ കേന്ദ്രം അറിയിച്ചു.
മൂന്നു ദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 11 പേരാണ് മരിച്ചത്. കൊളംബോയില്‍ പല റോഡുകളിലും വെള്ളം കയറി. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടുലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചുമാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: