കൊല്ലം: മഴക്കെടുതിയെ പ്രതിരോധിക്കാന്‍ ജില്ലാഭരണകൂടം നടത്തിയ നടപടികള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം പി.എസ്.സ്വര്‍ണമ്മ അധ്യക്ഷത വഹിച്ചു. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് നഗരത്തിലെ ഓടകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടി വേഗത്തിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എഡിഎം നിര്‍ദേശം നല്കി. ചെറുതോടുകള്‍, ചാലുകള്‍ എന്നിവിടങ്ങളിലെ നീരൊഴുക്കിന് തടസമുണ്ടാക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം. റോഡരുകില്‍ അപകടകരമായി നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാന്‍ കെഎസ്ഇബി-ഫയര്‍ ഫോഴ്സ്-പോലീസ് പ്രതേ്യകസംഘം രൂപീകരിച്ച് നടപടികള്‍ ത്വരിതപ്പെടുത്തണം.
റോഡിലെ കുഴികള്‍ നികത്താന്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും സജ്ജമാക്കാന്‍ ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗത്തിനും എഡിഎം നിര്‍ദേശം നല്കി. ക്ലോറിനേഷന് അടക്കം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.വി.അജിത, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബീന പയസ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഉണ്ണികൃഷ്ണന്‍നായര്‍, ഫയര്‍ ആന്റ് റസ്ക്യൂ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ ഷിജു, ഡിടിപിസി സെക്രട്ടറി കെ.പ്രസാദ്, കൊല്ലം വെസ്റ്റ് സിഐ ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: