മുക്കം: ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എന്‍ഡിഎ മണ്ഡലം കമ്മിറ്റിയും ബിജെപിയും ബിഡിജെഎസും ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് കൂടരഞ്ഞി അങ്ങാടിയില്‍ എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
തിങ്കളാഴ്ച വൈകീട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാരാട്ട് പാറയില്‍ വച്ച് ചെമ്പകശേരി മോഹന്‍ദാസ്, ഈട്ടി കൂട്ടത്തില്‍ സദാനന്ദന് എന്നിവരെ സിപിഎമ്മുകാര്‍ അക്രമിച്ചത്. ഇവര്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകടനത്തിന് ബാബു മൂലയില്‍, സി.ടി. ജയപ്രകാശ്, മധു മൈക്കാവ്, ശ്രീധരന് വേണ്ടാനത്ത്, ബാലകൃഷ്ണന് വെണ്ണക്കോട്, വിജയന് നായര്‍ കൂടരഞ്ഞി, ഷാജി, സുബ്രഹ്മണ്യന്, എന്നിവര്‍ നേതൃത്വം നല്കി.
അക്രമികളെ അറസ്റ്റ് ചെയ്യണം: ബിഡിജെഎസ്
തിരുവമ്പാടി: ബിഡിജെഎസ് പ്രവര്ത്ത കരെ ഒട്ടോ തടഞ്ഞു നിര്‍ത്തി അക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് ജീല്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎമ്മുകാര്‍ അക്രമം നിര്‍ത്തിയില്ലെങ്കില്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും ബിഡിജെഎസ് ജീല്ലാ കമ്മിറ്റി അറിയിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍, ജില്ലാ സെക്രട്ടറി ഷാജു ചമ്മിനി, പി.സി. അശോകന്. ബിജെപി ഭാരവാഹികളായ ബാലകൃഷ്ണന് വെണ്ണക്കാട്, സുധീര്‍. ജെഎസ്എസ് ജില്ലാ സെക്രട്ടറി പ്രകാശന് മാസ്റ്റര്‍, മധു മേക്കാവ്, ഉണ്ണികൃഷ്ണന് കരിപ്പാലി എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: