തിരുവനന്തപുരം: കിളിരൂര്‍ കേസിലെ വിധി തൃപ്തികരമല്ലെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രന് പറഞ്ഞു. ഉന്നതരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും ഇപ്പോഴത്തെ വിധി ആശ്വാസം തരുന്നതാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കേസില്‍ നിയമ പോരാട്ടം തുടരുമെന്നും സിബിഐ പ്രത്യേക കോടതി വിധിയോട് പ്രതികരിക്കുവേ സുരേന്ദ്രന് പറഞ്ഞു. വിധിയില്‍ ഒരു ശതമാനം പോലും സന്തോഷമില്ല. കുറച്ചു പ്രതികള്‍ക്കു മാത്രമാണു ശിക്ഷ ലഭിച്ചത്. നിരവധി പേര് കേസില്‍ ഉള്‍പ്പെടാനുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവുമായി സി.ബി.ഐ സംഘം മുന്നോട്ടു പോകാതിരുന്നതില്‍ സങ്കടമുണ്ട്.
മാപ്പുസാക്ഷിയായി മാറിയ ഓമനക്കുട്ടിയുടെ പങ്ക് വളരെ വലുതാണ്. ഓമനക്കുട്ടിയും ശിക്ഷിക്കപ്പെടണം. ശാരിയുടെ മരണകാരണവും വി.ഐ.പി പങ്കിനെയും കുറിച്ച് അന്വേഷിക്കണം. ശാരിയുടെ ആമാശയത്തില്‍ എങ്ങനെ മുറിവുണ്ടായി എന്നറിയില്ല. വൈദ്യ സഹായത്തോടെയാണു ശാരിയെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പിടിയിലായതു ചെറുമീനുകള്‍ മാത്രമാണെന്നും ശാരിയുടെ മാതാവ് ശ്രീദേവി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: