കാഞ്ഞങ്ങാട്: തപസ്യ-സാരഥി പുരസ്കാരസമിതിയുടെ 2015 ലെ മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള വാര്ത്തസാരഥി പുരസ്കാരത്തിന് ‘ജന്മഭൂമി’ ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം അര്‍ഹനായി. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. കവി എസ്. രമേശന്‍നായര്‍, സുകുമാരന്‍ പെരിയച്ചൂര്‍, ദാമോദരന്‍ ആര്‍ക്കിടെക്റ്റ് എന്നിവരുടെ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ജൂണ്‍ നാലിന് വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ എസ്. രമേശന്‍നായര്‍ പുരസ്കാരദാനം നിര്‍വഹിക്കും.
എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ മുരളി പാറപ്പുറം ജന്മഭൂമി കൊച്ചി എഡിഷനില്‍ ന്യൂസ് എഡിറ്ററാണ്. നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്, ഗെയ്ല് ട്രെഡ്വെല് ശുദ്ധഭ്രാന്തിന്റെ ഓര്മ ക്കുറിപ്പുകള്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചിത്രകലാ-കാര്‍ട്ടൂണ്‍ രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള ചിത്രസാരഥി പുരസ്കാരത്തിന് ‘മാതൃഭൂമി’യിലെ രജീന്ദ്രകുമാറും അര്‍ഹനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: