തിരുവനന്തപുരം: സി.പി.എം സമ്മേളനത്തെക്കുറിച്ചുള്ള സി.കെ ചന്ദ്രപ്പന്റെ പ്രസ്താവന അപമാനകരമാണെന്ന് എം.വിജയകുമാര്‍. ചന്ദ്രപ്പന് ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമ്മേളനത്തിന് വലിയ തോതില്‍ ലഭിക്കുന്ന ജനപങ്കാളിത്തത്തിലും പിന്തുണയിലുമുള്ള അസൂയയാണ് ചന്ദ്രപ്പന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്നും വിജയകുമാര്‍ പറഞ്ഞു.
ചന്ദ്രപ്പന് നടത്തിയിട്ടുള്ള പ്രസ്താവനകള്‍ കോണ്‍ഗ്രസുകാര്‍ പോലും നടത്തിയിട്ടില്ല. ഇടതുപക്ഷത്തിന് വേണ്ടിയാണോ വലതു പക്ഷത്തിന് വേണ്ടിയാണോ സി.കെ ചന്ദ്രപ്പന് നിലകൊള്ളൂന്നതെന്നും വിജയകുമാര്‍ ചോദിച്ചു. ഈവന്റ് ഗ്രൂപ്പ് മാനേജുമെന്റിനെയാണ് സമ്മേളനം നടത്താന്‍ സി.പി.എം ഏല്പ്പിച്ചിട്ടുള്ളതെങ്കില് അത് ഏതെന്ന് ഗ്രൂപ്പാണെന്ന് ചന്ദ്രപ്പന് വ്യക്തമാക്കണം.
ചന്ദ്രപ്പന് തന്റെ തെറ്റ് തിരുത്തിയില്ലെങ്കില്‍ വെറും പ്രസ്താവന കൊണ്ട് ഈ പ്രശ്നം അവസാനിപ്പിക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: