തലശ്ശേരി: തലശ്ശേരി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇതിന്റെ ആവശ്യത്തിലേക്കായി 18 ബൂത്തുകളുടെ വീഡിയോ ക്ലിപ്പിംഗ് സിഡിയിലാക്കി നല്കുവാന് കണ്ണൂര്‍ ജല്ലാ കലക്ടര്‍ക്ക് അപേക്ഷ നല്കി. കതിരൂര്‍, പന്ന്യന്നൂര്‍ പഞ്ചായത്തിലെ ബൂത്തുകളിലാണ് പ്രധാനമായും കള്ളവോട്ടുകള്‍ ചെയ്തിട്ടുള്ളത്. ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ 109-ാം ബൂത്തില്‍ മാത്രം വിദേശത്തുള്ളവരുടെ 59 വോട്ടുകള്‍ ചെയ്തിട്ടുണ്ട്. 37-ാം ബൂത്തില്‍ മാത്രം 140 ഓപ്പണ്‍ വോട്ടുകള്‍ എന്ന പേരില്‍ കള്ളവോട്ട് ചെയ്തു.
തലശ്ശേരി നഗരസഭാ വൈസ് ചെയര്മാന് നജ്മാ ഹാഷിം പോളിംഗ് ഏജന്റായിരിക്കുന്ന 53-ാം ബൂത്തില്‍ അവരുടെ ഗള്‍ഫിലുളള മകന്റെ വോട്ട് സഹോദരന് ചെയ്തു. നജ്മ ഹാഷിമിന്റെ മകന് റിസിന്‍ ഹാഷിമിന്റെ വോട്ടാണ് സഹോദരന് നസീം മുഹമ്മദ് ഹാഷീം ചെയ്തത്. ക്രമനമ്പര്‍ 854. മകന്റെ കള്ളവോട്ടിന് കൂട്ടുനിന്ന അമ്മ തലശ്ശേരി നഗരസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുന്നതാണ് മാന്യതയെന്ന് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. എരഞ്ഞോളി പഞ്ചായത്തിലെ 9-ാം നമ്പര്‍ ബൂത്തില്‍ എ.സതീന്ദ്രനാഥിനും ഭാര്യക്കും രണ്ട് ഐഡന്റിറ്റി കാര്‍ഡുകളുണ്ട്. സിപിഎമ്മുകാരനായ സതീന്ദ്രനാഥ് 9-ാം നമ്പര്‍ ബൂത്തിലും 49-ാം നമ്പര്‍ ബൂത്തിലുമായി രണ്ട് വോട്ടാണ് ചെയ്തിരിക്കുന്നത്. 138-ാം നമ്പര്‍ ബൂത്തില്‍ ഇ.ഗ്രീസി എന്ന അധ്യാപികയുടെ വോട്ട് മറ്റൊരാള്‍ ചെയ്തു. അധ്യാപികയുടെ പരാതി പ്രകാരം ടെന്‍ഡര്‍ വോട്ട് ചെയ്യേണ്ടിവന്നു. കതിരൂരിലെ 25-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയ ഗ്രീഷ് ലാലിനെ കയ്യോടെ പിടിച്ച് പോലീസില്‍ ഏല്പ്പിച്ചരിക്കുകയാണ്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ 4 കള്ളവോട്ട് ചെയ്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പന്ന്യന്നൂര്‍ പഞ്ചായത്തിലെ കുറ്റിപ്രം സ്കൂളിലെ 115, 116 ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തു. ഇക്കാര്യം അന്വേഷിക്കാനെത്തിയ സ്ഥാനാര്‍ത്ഥിയെ അക്രമിച്ചു. ഇത്സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പത്രസമ്മേളനത്തില്‍ എന്‍.മുഹമ്മദ്, മണ്ണയാട് ബാലകൃഷ്ണന്, വി.രാധാകൃഷ്ണന്, രാമദാസ് കരിമ്പില്‍, അഡ്വ.കെ.എ.ലത്തീഫ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: