മുംബൈ: ദേശീയ സ്വത്തുക്കളായ പ്രമുഖ പൊതു സ്ഥാപനങ്ങള്‍ക്ക് ഗാന്ധി കുടുംബത്തിന്റെ പേര് നല്‍കിയതെന്തിനെന്ന് ബോളീവുഡ് നടന് ഋഷി കപൂര്‍. 63കാരനായ താരം ട്വിറ്ററിലൂടെയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോഴാണ് സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പേര് നല്‍കിയത്. ബന്ദ്രാ വര്‍ളി പാലത്തിന് ലത മങ്കേഷ്കര്‍ തുടങ്ങിയ പ്രശസ്തരുടേയോ അല്ലെങ്കില്‍ ജെആര്‍ഡി ലിങ്ക് റോഡ് എന്നിങ്ങനെയോ പേര് മാറ്റിക്കൂടെ.
ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം, രാജീവ് ഗാന്ധി ഉദ്യോഗ് (ഫിലിം സിറ്റി) തുടങ്ങി എല്ലാത്തിലും ഗാന്ധി കുടുംബത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവരുടെ കുടുംബ സ്വത്തുക്കള്‍ ആണെന്നുകരുതിയാണോ ഈ പേരുകള്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്തെ പൊതുസ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രം സ്വത്തല്ല. ദല്‍ഹി റോഡിന്റെ പേര് മാറ്റാമെങ്കില്‍ പിന്നെന്തുകൊണ്ട് ഈസ്ഥാപനങ്ങളുടെ പേര് മാറ്റി മഹാത്മ ഗാന്ധിയുടേയോ ഭഗത് സിങ്ങിന്റേയോ, അംബേദ്കറുടേയോ പേര് നല്കിക്കൂടാ. മുഹമ്മദ് റാഫി, മന്നാ ഡേ, കിഷോര്‍ കുമാര്‍ എന്നിവരുടെ പേരിലും പൊതു സ്ഥാപനങ്ങള്‍ ആരംഭിക്കാവുന്നതല്ലേ.
രാജ്യത്തെ ഫിലിം സിറ്റിക്ക് ആ മേഖലയുമായി ബന്ധമുള്ള ദിലീപ് കുമാര്‍, ദേവ് ആനന്ദ്, അശോക് കുമാര്‍, അമിതാഭ് ബച്ചന് തുടങ്ങിയവരുടെ പേരല്ലേ നല്‍കേണ്ടത്. മറിച്ച് രാജീവ്ഗാന്ധിയുടെ പേരുനല്കിയതെന്തിന്. കൂടാതെ തന്റെ അച്ഛന് രാജ് കപൂര്‍ രാഷ്ട്രീയ കക്ഷികള്‍ രാജ്യത്തിനു നല്കിയിട്ടുള്ളതിനേക്കാള് സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയാണ്. അതിനിടെ പൊതുമേഖല സ്ഥാപനങ്ങളുടെ പേരുമായി ബന്ധപ്പെട്ട് ഋഷി കപൂറിന്റെ ട്വീറ്റ് ശരിയാണെന്ന്് താരം അനുപം ഖേര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: