ജമ്മു: ജമ്മു കശ്മീരിലെ തൃകുട മലനിരകളില്‍ വന്‍ കാട്ടുതീ. 159 ഹെക്ടറോളം വനം കാട്ടുതീയ്ക്ക് ഇരയായതായാണ് റിപ്പോര്‍ട്ട്. കശ്മീരിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ വൈഷ്ണോദേവി ക്ഷേത്രത്തിനടുത്താണ് തൃകുട മലനിരകള്‍.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലും കാട്ടുതീ രൂപം കെണ്ടിട്ടുണ്ട്.
തീ വ്യാപിക്കാതിരിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് വെള്ളം തളിക്കുന്നുണ്ട്. അഗ്നി നിയന്ത്രണ വിധേയമാണെന്നാണ് ലഭിക്കുന്ന വിവരം. 40 ശതമാനത്തോളം അഗ്നി നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. തീ അണക്കുന്നതിനായി പതിനയ്യായിരം മുതല്‍ ഇരുപതിനായിരം ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. കടുത്ത വേനലില്‍ ഉത്തരാഖണ്ഡിലേയും ഹിമാചലിലേയും നിരവധി വനപ്രദേശങ്ങള്‍ കാട്ടുതീയ്ക്ക് ഇരയാവുകയുണ്ടായി. രാജൗരി വനമേഖലയിലുണ്ടായ അഗ്നിബാധ ഗംബര്‍, ബത്തുണി എന്നീ മേഖലകളെയും ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: