തിരുവനന്തപുരം: പൈങ്കുളം കുട്ടാലുംമൂട് ശ്രീ ഭന്ദേശ്വരി ക്ഷേത്രത്തില്‍ പോലീസ് അതിക്രമിച്ചു കടക്കുകയും തന്ത്രിമാരെ മര്‍ദ്ദിക്കുകയും ചെയ്തതില്‍ അഖില കേരള തന്ത്രമണ്ഡലം ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചു.
വെടിക്കെട്ട് നടത്തുന്നതിനെപ്പറ്റി ഒരു വിഭാഗം ഭക്തജനങ്ങളും ക്ഷേത്രഭാരവാഹികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനിടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി പോലീസ് അമ്പലത്തിനകത്ത് അതിക്രമിച്ച് കടന്ന് ആചാര്യന്മാരെ മര്‍ദ്ദിച്ചു. കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരുന്ന മുഖ്യതാന്ത്രിക എസ്.ശങ്കരന് നമ്പൂതിരിക്ക് ഗുരുതരമായ പരിക്കേറ്റു. പരാതിയുമായി പോലീസിനെ സമീപിച്ചവരെയും ക്ഷേത്രം കേരളത്തിലില്ലെന്ന് പറഞ്ഞ് തഴയുന്നതായും ആക്ഷേപമുണ്ട്. ആചാര്യന്മാര്ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ശക്തമായ നിയമസംവിധാനങ്ങള്‍ വേണമെന്നും പരിക്കേറ്റ തന്ത്രിവര്യന്മാര്ക്ക് ചികിത്സാസഹായം നല്‍കണമെന്നും ആക്ഷന്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഈശ്വര്‍, സമുപതി മുരളി, മുന്നോക്കമുന്നണി എസ്. രാധാകൃഷ്ണന്, കവടിയാര്‍ സാബു, വിനു നമ്പൂതിരി, മഹാദേവന് പോറ്റി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: