തിരുവനന്തപുരം: പിണറായി വിജയന് മത്സരിച്ച ധര്‍മടം പഞ്ചായത്തില്‍ വ്യാപകമായ തോതില്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി. പാര്‍ട്ടിയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്തത്. സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറായ പിണറായി വിജയനുവേണ്ടിയാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്.
ധര്‍മടം മണ്ഡലത്തിലെ ഒരു പഞ്ചായത്തിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റ് പഞ്ചായത്തുകളിലും വന്‍തോതില്‍ കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഎമ്മിനു പതിവുപോലെ നിഷേധിക്കാന്പോലുമാകാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സിപിഎം പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദേ്യാഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് സിപിഎം തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതെന്ന് ഇതില്‍ നിന്നു വ്യകതമാകുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: