നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 162 യാത്രക്കാരെയുമായി കൊളംബയിലേയ്ക്ക് പറന്നുയുര്‍ന്ന വിമാനം 30 മിനിറ്റിനുള്ളില്‍ അടിയന്തരമായി തിരച്ചിറക്കി. ഇന്നലെ വൈകീട്ട് 4.40ന് നെടുമ്പാശേരി വിമാനതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന കൊളൊമ്പോ എയര്‍ലൈന്‍സ് വിമാനമാണ് 5.20 ഓടെയാണ് തിരികെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്.
സങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കുന്നതിന് കാരണമായി പറയുന്നത്. വിമാനത്തില്‍ 162 യാത്രക്കാരെ കൂടാതെ എട്ടു ജീവനക്കാരും ഉണ്ടായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ചതിനു ശേഷം വിമാനം ഏറേ വൈകി കൊളോമ്പോയിലേയ്ക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: