കൊച്ചി: എസ്എന്‍സി ലാവ്ലിന് കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് രാജവിജയരാഘവനാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനു സംസ്ഥാനസര്‍ക്കാരിനും കോടതി അനുമതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ ഹര്‍ജി തെരഞ്ഞടുപ്പിനു മുമ്പു വേഗത്തില്‍ കേട്ട് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹര്‍ജിക്ക് അതീവ പ്രാധാന്യം നല്കി തീര്‍പ്പാക്കേണ്ട സാഹചര്യമില്ലെന്നും കോടതിക്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കോട്ടയം ഭരണങ്ങാനം പനയ്ക്കല്‍ വീട്ടില്‍ ജീവന് ജേക്കബ് ഹൈക്കോടതിയില്‍ അപേക്ഷ നല്കി.
ലാവ്ലിന് കമ്പനിയുടെ പ്രതിനിധിയായ ദിലീപ് രാഹുലനെ കേസില്‍ സി.ബി.ഐ പ്രതിയാക്കിയില്ലെന്നും ഇയാള്‍ക്കെതിരെ തെളിവു നല്കാന് തനിക്കു കഴിയുമെന്നും വ്യക്തമാക്കിയാണ് ജീവന് കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. അവന്ത് ഹോള്‍ഡിംഗ്സ് എന്ന ബഹുരാഷ്ട്ര സ്ഥാപനത്തിന്റെ ചെയര്മാന് അന്തോണിയോ വര്‍ഗ്ഗീസിന്റെ ഭാര്യ ഷാലറ്റ് അന്തോണിയോവാണ് തനിക്ക് രേഖകള്‍ കൈമാറിയതെന്നും ഹര്ജിക്കാരന് പറയുന്നു.
ദിലീപ് രാഹുലനുമായി അടുപ്പമുണ്ടായിരുന്ന അന്തോണിയോവ് പിന്നീട് ഇയാളുടെ ശത്രുവായെന്നും തുടര്‍ന്ന് അന്തോണിയോവിനെ ദിലീപ് ദുബായിലെ ജയിലിലാക്കിയെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, ദിലീപ് രാഹുലനുമായി അടുപ്പമുണ്ടായിരുന്ന കാലത്ത് ലാവ്ലിന് ഇടപാടുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും രേഖകളും അന്തോണിയോവിന്റെ കൈവശമെത്തിയിരുന്നു.
പിന്നീട് അന്തോണിയോവ് ജയിലിലായതോടെ ദുബായിലെ വീടുമാറാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ രേഖകള്‍ ഷാലറ്റിന് ലഭിച്ചതെന്നും ഈ രേഖകളിലെ വസ്തുതകള്‍ പരിശോധിച്ചാല്‍ കേസിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: