ന്യൂദല്‍ഹി: പശ്ചിമബംഗാള്‍, കേരളം, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്. ഉച്ചയ്ക്ക് 12 മണിയോടെ ഔദ്യോഗികമായി ഫലം വ്യക്തമാകും. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിയ്ക്കും.
അഞ്ചു സംസ്ഥാനങ്ങളിലെ 824 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 8,300 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടി. എക്സിറ്റ് പോളുകള്‍ അനുസരിച്ച് ആസാമില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് വ്യക്തമായിട്ടുണ്ട്. ഇതാദ്യമായാണ് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്താന്‍ പോകുന്നത്.
ബംഗാളിലും തമിഴ്നാട്ടിലും പാര്‍ട്ടിക്ക് നിരവധി മണ്ഡലങ്ങളില്‍ വിജയം ഉണ്ടാകുമെന്നും കേരളത്തില്‍ വലിയ വിജയവും വോട്ടിങ്് ശതമാനത്തില്‍ വലിയ ഉയര്‍ച്ചയും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
രാവിലെ ആദ്യ അരമണിക്കൂരില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമെന്നും തുടര്‍ന്ന് മറ്റ് വോട്ടുകള്‍ എണ്ണിത്തുടങ്ങുമെന്നും ഇലക്ഷന് കമ്മീഷന് അറിയിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെയും പുതിയ നിയമസഭകളുടെ രൂപീകരണത്തിനുള്ള വിജ്ഞാപനവും തയ്യാറായി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: