മുംബൈ: നാവിക സേനയ്ക്ക് പുതിയ ഊര്‍ജ്ജം പകരാന്‍ ആദ്യ സ്കോര്‍പിന്‍ ക്ലാസ് മുങ്ങിക്കപ്പലെത്തി. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച മുങ്ങിക്കപ്പല്‍ അടുത്തിടെയാണ് നീറ്റിലിറക്കിയത്. മുങ്ങിക്കപ്പലിന്റെ എഞ്ചിന് പരിശോധനയും മറ്റും വിജയകരമായി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
ഇതിലെ ആക്സിലറി ഉപകരണങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും ആശയവിനിമയ ഉപകരണങ്ങളും സ്റ്റിയറിംഗ് ഗിയറും വളരെ ഫലപ്രദമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പ് വരുത്തിയിട്ടുണ്ട്.
പരീക്ഷണങ്ങള്‍ക്ക് ശേഷം വൈകുന്നേരത്തോടെ കപ്പല്‍ തിരികെ തുറമുഖത്തെത്തി. കടുത്ത വെല്ലുവിളികള്‍ നേരിട്ടാണ് മസഗണ്‍ ഡോക്ക് യാര്‍ഡില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. വരും മാസങ്ങളില്‍ ധാരാളം പരീക്ഷണ ദൗത്യങ്ങള്‍ കാല്‍വരി സ്കോര്‍പിന്‍ നടത്തും.
ജലോപരിതല പരീക്ഷണങ്ങളും നടക്കും. ഇതിന് പുറമെ ഡ്രൈവിംഗ് പരീക്ഷണങ്ങളും ആയുധ പരീക്ഷണങ്ങളും ശബ്ദ പരിശോധനകളും നടക്കും. എല്ലാ വിധ പരീക്ഷണങ്ങളും പൂര്‍ത്തിയായ ശേഷമാകും കാല്‍വരി കമ്മീഷന് ചെയ്യുക. ഇക്കൊല്ലം അവസാനം തന്നെ കാല്‍വരി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.
മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യയുടെ വൈദഗ്ദ്ധ്യം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് കാല്‍വരിയുടെ നിര്‍മാണം. ഭാവിയിലും കപ്പല്‍ -മുങ്ങിക്കപ്പല്‍ നിര്‍മാണ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ മസോഗണ് ഡോക്ക് യാര്ഡ#് തയാറാണ്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയ്ക്ക് ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ് കാല്‍വരി. സാങ്കേതിക കൈമാറ്റത്തിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിലൂടെ സാധിച്ചു.
ഒളിച്ച് കഴിയാനും അക്രമം നടത്താനും അതീവ പാടവമുളള മുങ്ങിക്കപ്പലാണിത്. കപ്പല്‍ വേധ മിസൈലുകളും ടൊര്പിഡോകളും ആക്രമണത്തിന് ഉപയോഗിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: