ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ഒമ്പതു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഉള്‍പ്പെടെയുള്ള ഒമ്പതുപേരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഹരീഷ് റാവത്ത് മന്ത്രിസഭയ്ക്കെതിരേ അവിശ്വാസം പ്രകടിപ്പിച്ച ഇവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.
ഈ ഒമ്പതുപോരെ കഴിഞ്ഞ ദിവസം നടന്ന വിശ്വാസ
വോട്ടു തേടല്‍ വേളയില്‍ വോട്ടുചെയ്യുന്നതില്‍നിന്ന് കോടതി വിലക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വിശ്വാസവോട്ടു നേടിയ റാവത്തിന് അടുത്ത ആറു മാസത്തേക്ക് നിലനില്‍പ്പു ഭുീഷണി ഉണ്ടാവില്ല. എന്നാല്‍, വരും നാളുകളില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നതാണ് ഇവരുടെ ബിജെപി പ്രവേശം.
വിശ്വാസവോട്ടു നേടിയ റാവത്തിന്റെ ഭൂരിപക്ഷം വെറും അഞ്ചു വോട്ടാണ്. 28 ബിജെപി വോട്ടിനെതിരേ ഈ ഒമ്പതുപേരെ ഒഴിച്ചു നിര്‍ത്തി റാവത്ത് 33 വോട്ടു സംഘടിപ്പിച്ചു. കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ പേര് റാവത്തിനെ കൈയൊഴിയാല്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഒമ്പതു പേര് ബിജെപിയില്‍ ചേര്‍ന്നതോടെ നിലവില്‍ 37 പേരുടെ അംഗബലം ബിജെപിയ്ക്കായി. ആറുമാസം പിന്നിടുന്ന ദിവസംതന്നെ റാവത്തിനെതിരേ അവിശ്വാസ നോട്ടീസ് സ്പീക്കര്‍ നല്കാന് കഴിയുമെന്ന് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു.
സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ കുതിരക്കച്ചവടം ഭയന്നാണ് ഗവര്‍ണ്ണറുടെ ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിനു നിര്‍ദ്ദേശം വെച്ചത്. രാഷ്ട്രപതി പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി ഇടപെട്ട് രാഷ്ട്രപി ഭരണം നീക്കിക്കുകയായിരുന്നു. ഇപ്പോള്‍ തല്ക്കാലം റാവത്ത് സര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും അടുത്ത ആറുമാസത്തിനുള്ളില്‍ വീഴുമെന്ന് ഉറപ്പായി. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി കോടതി ഭരണ നടപടികളില്‍ ഇടപെടുന്നതിനെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: