ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നാലാം പാദത്തിലെ നഷ്ടം 5,376.14 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് 31നവസാനിച്ച അവസാന പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടതോടെ ബാങ്കിന്റെ നിലനില്‍പ്പ് സംബന്ധിച്ച ആശങ്ക ഉയര്‍ന്നത്. മുന്‍വര്‍ഷം 306.56 കോടി രൂപ ലാഭത്തിലിരുന്ന ബാങ്കാണ് പിഎന്‍ബി.
ബാങ്കിന്റെ വരുമാനത്തില്‍ 1.33 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷം 13,455.65 കോടി രൂപ ആയിരുന്നത് 13,276.19 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കടം 14,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 9,000 കോടി രൂപയും വിജയ് മല്യയുടെ വായ്പയാണ്. മല്യ എത്രയും വേഗം വായ്പാ കുടിശിക തീര്‍ക്കണമെന്ന് പിഎന്‍ബി മാനേജിംഗ് ഡയറക്ടര്‍ ഉഷ അനന്തസുബ്രമണ്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് പഞ്ചാബ് നാഷണല്‍ ബാങ്ക് 8,00 കോടി രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. പിഎന്‍ബി ഉള്‍പ്പെടെ 17 പൊതുമേഖലാ ബാങ്കുകള്‍ക്കാണ് മല്യ വായ്പാതുക നല്‍കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: