ഇസ്ലാമാബാദ്: ഭാരതവിരുദ്ധ ഭീകര സംഘടനകളായ ജമാ അത്ത് ദുവ, ജെയ്ഷെ മുഹമ്മദ് എന്നിവയെ നിരോധിക്കാനാവില്ലെന്ന് പാക്കിസ്ഥാന്. ഈ രണ്ടു സംഘടനകളുമായി രാജ്യം സഹകരിച്ചു പോകവെ നടപടിയെടുക്കാനാവില്ലെന്ന് പാക് നിയമമന്ത്രി റാണാ സനാഹുള്ള ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭാരതത്തില്‍ ഇത്തരം സംഘടനകളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തതില്‍ ഭാരതം പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു. സനാഹുള്ളയുടെ പ്രസ്താവന ആഗോളതലത്തില്‍ പാക്കിസ്ഥാനു മേല്‍ തീവ്രവാദ സംഘടനകളെ നിരോധിക്കാന്‍ സമ്മര്‍ദ്ദമേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: