കണ്ണൂര്‍: അഴീക്കോട് എം.വി.നികേഷ് കുമാറിന്റെ പരാജയം സിപിഎമ്മിന് കനത്ത ആഘാതം. ഏറെ കൊട്ടിഘോഷിച്ച് സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ ബദ്ധശത്രുവായിരുന്ന എം.വി.രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന നികേഷ് കുമാറിനെ അഴീക്കോട് മത്സരിപ്പിച്ചത്. ആദ്യം സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ച സിപിഎം നേതൃത്വം ഒടുവില്‍ പാര്‍ട്ടി ചിഹ്നം നല്കി ന്നെ മത്സരിപ്പിക്കുകയായിരുന്നു. നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം എടുത്ത ഘട്ടം മുതല്‍ സിപിഎമ്മിനകത്ത് ശക്തമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. കൂത്തുപറമ്പില്‍ വെടിവെപ്പില്‍ 5 ഡിവൈഎഫ്ഐക്കാര്‍ മരണപ്പെട്ട സംഭവത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് ജീവിതകാലം മുഴുവന്‍ സിപിഎമ്മും ഡിവൈഎഫ്ഐയും വേട്ടയാടിയ എം.വി.രാഘവന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചില ഉന്നതനേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി നികേഷിനെ മത്സരിപ്പിക്കുകയായിരുന്നു.
1518 വോട്ടുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ് വിമതനായ പി.കെരാഗേഷിന് തെരഞ്ഞെടുപ്പില്‍ വലിയ ചലനമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. രാഗേഷിന്റെ സ്ഥാനാര്‍ത്ഥിത്വം നികേഷിന്റെ വിജയത്തിന് വഴിയൊരുക്കുമെന്നായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ കണക്കു കൂട്ടലുകള്‍. നികേഷിന്റെ മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലുളള അംഗീകാരം വോട്ടാക്കി മാറ്റി പരമ്പരാഗതമായി വിജയിച്ചു വന്നിരുന്ന മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയായ കെ.എം.ഷാജിയെ പരാജയപ്പെടുത്താമെന്നും സിപിഎം കണക്കുകൂട്ടിയിരുന്നു. എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു. 2463 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.എം.ഷാജി തുടര്‍ച്ചയായ രണ്ടാം തവണയും എംഎല്‍എ സ്ഥാനമുറപ്പിച്ചത്. ബിജെപി വോട്ടുകള്‍ ഷാജിക്ക് മറിച്ചു വില്ക്കുമെന്നുള്പ്പെടെ വ്യാജ പ്രചാരണങ്ങള്‍ മണ്ഡലത്തിലുടനീളം സിപിഎം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ശക്തമായ വാക്ക് പോരും നികേഷ് കുമാറിന്റെ പേരിലുളള 56ല്‍ അധികം വഞ്ചനാക്കേസുകളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായിരുന്നു. ഇതിനെല്ലാം പുറമേ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടര്‍മാര്‍ നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ തയ്യാറാകാഞ്ഞതും പുതിയ വോട്ടര്‍മാര്‍ സിപിഎമ്മിനെതിരെ സമ്മതിദാനം വിനിയോഗിച്ചതും നികേഷിനെ വിനയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: