ആലപ്പുഴ: ജില്ലയില്‍ എന്‍ഡിഎയ്ക്ക് ചരിത്ര മുന്നേറ്റം. സിപിഎമ്മിന്റെ കുത്തകമണ്ഡലങ്ങളില്‍ പോലും നല്ല മുന്നേറ്റം കാഴ്ചവയ്ക്കാനും യുഡിഎഫിനെ തകര്‍ക്കാനും ജില്ലയില്‍ എന്‍ഡിഎയ്ക്ക് സാധിച്ചു. ബിഡിജെഎസും ബിജെപിയും തങ്ങളുടെ മണ്ഡലങ്ങളില്‍ വോട്ടുകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് യുഡിഎഫാണ്. ഹരിപ്പാട്ടും അമ്പലപ്പുഴയിലും കോണ്‍ഗ്രസും സിപിഎമ്മും ഘടകകക്ഷികളെ കാലുവാരി പരസ്പരം സഹായിച്ചു. സര്‍ക്കാരിനെതിരായ ശക്തമായ തരംഗമുണ്ടായപ്പോഴും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ 7,486, ചേര്‍ത്തലയില്‍ 5,933, ആലപ്പുഴയില്‍ 3,540, അമ്പലപ്പുഴയില്‍ 2,668, കുട്ടനാട്ടില്‍ 4,395, ഹരിപ്പാട് 3,145, കായംകുളത്ത് 3,083, മാവേലിക്കരയില്‍ 4,984, ചെങ്ങന്നൂരില്‍ 6,062 വോട്ടുകള്‍ വീതമാണ് ബിജെപിക്ക് ലഭിച്ചത്. അഞ്ചക്കം തികയ്ക്കാന്‍ ബിജെപിക്ക് അന്ന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം കൈവരിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ 40,000ഓളം വോട്ടുകളും മാവേലിക്കരയില്‍ 30,000ഓളം വോട്ടുകളും മറ്റുമണ്ഡലങ്ങളില്‍ ശരാശരി 20,000ലേറെ വോട്ടുകളും ബിജെപി മുന്നണിക്ക് ലഭിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 15.30 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 38.76 ശതമാനവും എല്‍ഡിഎഫിന് 42.35 ശതമാനം വോട്ടുകളും ലഭിച്ചു. എന്നാല്‍ ഇത്തവണ ബിജെപിക്ക് 16.85 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായതാണ് ജില്ലയില്‍ എല്‍ഡിഎഫിന് നേട്ടമായത്. ബിജെപി മുന്നേറ്റം ഭയന്ന് പല മണ്ഡലങ്ങളിലും യുഡിഎഫിലെ ഒരു വിഭാഗവും ഇവരെ എന്നും അനുകൂലിച്ചിരുന്ന സമുദായങ്ങളും എല്‍ഡിഎഫിനെ പിന്തുണച്ചു.
കുട്ടനാട്ടിലും ചെങ്ങന്നൂരിലും സംഘടിത മത വിഭാഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതിനാലാണ് അവിടെയെല്ലാം അപ്രതീക്ഷിത നേട്ടമുണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. ബിജെപിയും എന്‍ഡിഎയും ജില്ലയില്‍ അവഗണിക്കാനാകാത്ത ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം. എട്ടുമണ്ഡലങ്ങളിലും കെട്ടിവച്ച കാശ് നേടിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നത് ഇടതു വലതു മുന്നണികളെ ഞെട്ടിച്ചിരിക്കുകയാണ്. അമ്പലപ്പുഴയിലടക്കം ബിജെപിക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്ന് സുധാകരനടക്കമുള്ളസിപിഎം നേതാക്കള്‍ വീരവാദം മുഴക്കിയിരുന്നു. ഇരുമുന്നണികളുടെയും കുപ്രചാരണങ്ങളെ അതിജീവിച്ചാണ് ജില്ലയിലെ എന്‍ഡിഎയുടെ ചരിത്രമുന്നേറ്റം.
കോണ്‍ഗ്രസിന്റെ ദയനീയ തകര്‍ച്ചയാണ് പലമണ്ഡലങ്ങളിലും എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിക്കാന്‍ കാരണം. 30,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് പലമണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലഭിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് ഒഴികെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ക്കാര്‍ക്കും തന്നെ നിലയുറപ്പിക്കാനായില്ല. കൂടാതെ മുന്നണിക്കുള്ളിലെ പാര്‍ട്ടികള്‍ തമ്മിലുള്ള അവിശ്വാസവും തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: