ചെങ്ങന്നൂര്‍: നിയമസഭാ മണ്ഡലത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. 2011ല്‍ 6062 വോട്ട് മാത്രം ലഭിച്ച മണ്ഡലത്തില്‍ ശക്തമായ മത്സരത്തിലൂടെ 42,682 വോട്ട് ശ്രീധരന്‍പിള്ള കരസ്ഥമാക്കി. 36,620വോട്ടിന്റെ വര്‍ധനവ്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 30 ശതമാനം ശ്രീധരന്‍പിള്ള കരസ്ഥമാക്കി. തിരുവന്‍വണ്ടൂര്‍, നഗരസഭ, പാണ്ടനാട്, ബുധനൂര്‍, ചെറിയനാട്, വെണ്മണി പഞ്ചായത്തുകളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തി. നഗരസഭയിലും എല്ലാ പഞ്ചായത്തുകളിലും എന്‍ഡിഎ മുന്നേറ്റം നടത്തി. മാന്നാര്‍-5431, പാണ്ടനാട്-2280, തിരുവന്‍വണ്ടൂര്‍-3421, നഗരസഭ-4549, മുളക്കുഴ-4307, ആല-2229, പുലിയൂര്-3404, ബുധനൂര്‍-3791, ചെന്നിത്തല-5192, ചെറിയനാട്-4377, വെണ്മണി-4248 വോട്ടുകള്‍ കരസ്ഥമാക്കി. 47 ബൂത്തില്‍ എന്‍ഡിഎ ഒന്നാം സ്ഥാനത്തെത്തി. എന്‍ഡിഎ വിജയിക്കുമെന്ന ഭീതി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പരത്തി എല്‍ഡിഎഫ് നേടിയ മേധാവിത്വമാണ് വിജയിക്കാന്‍ കാരണം. എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ട എല്‍ഡിഎഫും യുഡിഎഫും അവസാന ദിവസങ്ങള്‍ വ്യാപകമായ കുപ്രചരണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ഇതിനെയെല്ലാം തരണം ചെയ്താണ് മണ്ഡലത്തില്‍ എന്‍ഡിഎ വ്യക്തമായ മുന്നേറ്റം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: