കായംകുളം: സിപിഎം വിജയത്തിലെത്തി മിനിട്ടുകള്‍ക്കുള്ളില്‍ പരക്കെ അക്രമം. പത്തിയൂര്‍, മേനാമ്പള്ളി, എരുവ പ്രദേശങ്ങളില്‍ സിപിഎം നടത്തിയ അക്രമത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പത്തിയൂര്‍ ബിജെപി ഓഫീസില്‍ ഇരുന്ന കിഴക്കന്‍ മേഖല ജനറല്‍ സെക്രട്ടറി രാജീവ്, വിഷ്ണു, ശ്രീനിഷ്, വിനു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അക്രമം. വടിവാള്‍, മാരകായുധങ്ങള്‍ എന്നിവയുമായി എത്തിയ ഡിവൈഎഫ്ഐ-സിപിഎം ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. ചെട്ടികുളങ്ങര മേനാമ്പള്ളിയില്‍ മലയിലേത്ത് വീട്ടില്‍ ഉണ്ണികൃഷ്ണപിള്ള, ഭാര്യ തങ്കം എന്നിവരുടെ വീട്ടില്‍ കയറി സിപിഎം ഗുണ്ടാ സംഘം ഇരുവരെയും ആക്രമിക്കുകയും ബൈക്കുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കായംകുളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുമെന്ന സൂചനയെ തുടര്‍ന്ന് പോലീസ് ശക്തമായ ക്യാമ്പ് ഏര്‍പ്പെടുത്തി. അധികാരത്തിന്റെ മറവിലുള്ള സിപിഎം അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതികളെ അറസ്റ്റു ചെയ്യണമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ. ജയചന്ദ്രന്‍പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: