ചേര്‍ത്തല: ഇരു മുന്നണികളുടെയും കണക്കുകള്‍ തെറ്റിച്ച് എന്‍ഡിഎ നിര്‍ണായക ശക്തിയായി. ഇടതു സ്ഥാനാര്‍ഥി പി. തിലോത്തമന്റെ വിജയത്തിന്റെ മാറ്റ് കുറച്ചതും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിലേക്ക് വഴിയൊരുക്കിയതും എന്‍ഡിഎയുടെ മുന്നേറ്റമായിരുന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ 5993 വോട്ടുകള്‍ മാത്രം നേടാനായ മുന്നണി ഇക്കുറി 19614 വോട്ടുകളാണ് നേടിയത്.
തണ്ണീര്‍മുക്കം പഞ്ചായത്തിലെ വെള്ളിയാകുളം മേഖലയിലുള്്പ്പെട്ട് 106 ാം ബൂത്തില്‍ 228 വോട്ടോടെ സ്ഥാനാര്‍ഥി പി.എസ്. രാജീവിന് രാം സ്ഥാനത്തെത്താനായി. എല്‍ഡിഎഫിലെ പി.തിലോത്തമനാണ് 453 വോട്ടോടെ ഇവിടെ മുന്നിലെത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.എസ്. ശരത്തിന് 224 വോട്ടുകളേ നേടാനായുള്ളു. മണ്ഡലത്തിലെ 166 ബൂത്തുകളിലും 2011 ലേക്കാള്‍ അഞ്ചിരട്ടിയിലധികം വോട്ടുകള്‍ നേടാന്‍ സഖ്യത്തിനായി. പട്ടണക്കാട് പഞ്ചായത്തിലെ തീരമേഖല ഉള്‍പ്പെടുന്ന ആദ്യ റൗില്‍ 1853 വോട്ടുകള്‍ നേടി. രാം റൗില്‍ 1655 ഉം, മൂന്നില്‍ 1166 ഉം, നാലാം റൗില്‍ 1883 വോട്ടും നേടി. അഞ്ചാം റൗില്‍ 1590 വോട്ടുകള്‍ നേടിയപ്പോള്‍ ആറാം റൗില്‍ 1444 വോട്ടുകളും, ഏഴാം റൗില്‍ 1462 വോട്ടും, തണ്ണീര്‍മുക്കം മേഖല ഉള്‍പ്പെട്ട എട്ടാം റൗില്‍ 2077 ഉം, ഒന്‍പതാം റൗില്‍ 1654 ഉം, പത്താം റൗില്‍ 1575 വോട്ടും നേടി.
11 ാം റൗില്‍ 1540 ഉം 12 ാം റൗില്‍ 1072 വോട്ടുകളും നേടാന്‍ എന്‍ഡിഎ സഖ്യത്തിനായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 35 വാര്‍ഡുകളില്‍ ഒന്‍പതിടങ്ങളില്‍ രാമതെത്താന് ബിജെപിയുള്‍പ്പെട്ട സമത്വ മുന്നേറ്റ മുന്നണിക്ക് കഴിഞ്ഞിരുന്നു. 10 ാം വാര്‍ഡില്‍ ഏഴ് വോട്ടുകള്‍ക്കാണ് ബിജെപിയുടെ അഡ്വ.കെ. പ്രേംകുമാര്‍ തോറ്റത്. ചിട്ടയായ പ്രവര്‍ത്തനങ്ങളും ബിഡിജെഎസിന്റെ സാന്നിധ്യവും മുന്നണിക്ക് ഏറെ സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: