ചേര്‍ത്തല: ഹാട്രിക് നേട്ടത്തിലും വിജയത്തിന്റെ തിളക്കം കുറഞ്ഞ് പി. തിലോത്തമന്, ഇരു മുന്നണികളുയെും പ്രതീക്ഷ തെറ്റിച്ച് എന്‍ഡിഎ മുന്നേറി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് തിലോത്തമനായിരുന്നു. എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ ഗൗരിയമ്മയെ 18,315 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ പോളിങ് ശതമാനം വര്‍ധിച്ചിട്ടും അതിന്റെ ഗുണം നേടാന്‍ എല്‍ഡിഎഫിനായില്ല.
7,196 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി. തിലോത്തമന് കരസ്ഥമാക്കാന്‍ കഴിഞ്ഞത്. മണ്ഡലത്തിലെ 14,101 കന്നി വോട്ടര്‍മാരുടെ നിലപാടും ഇടതുപക്ഷത്തിന് അനുകൂലമായില്ല എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 86193 വോട്ടാണ് ഇദ്ദേഹം നേടിയത്. ഇത്തവണ 81,197 വോട്ടു നേടിയപ്പോള്‍ 4,996 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥി എസ്. ശരത്തിന് 74,001 വോട്ടുകള്‍ ലഭിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവ് 19,614 വോട്ട് കരസ്ഥമാക്കി വന്‍ മുന്നേറ്റം നടത്തി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരനായി മല്‍സരിച്ച എസ്. ശരത്ത് കണ്ണാട്ടുചിറ നികര്ത്തിലിന് 639 വോട്ടും, സ്വതന്ത്രരായി മല്‍സരിച്ച സി.പി. തിലകന് 845, കെ.വി. ജോസഫ് 150, വയലാര്‍ രാജീവന് 174, സോണിമോന്‍ മാത്യു 348 വോട്ടും നേടി. 687 പേര് നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കിയത് കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലെ വോട്ടാണ്. 66-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് മെഷീനുകളില്‍ ഒന്ന് തകരാറു മൂലം പ്രവര്‍ത്തിക്കാതെ വന്നതോടെ ഇതിലുള്‍പ്പെട്ടിരുന്ന 490 വോട്ടുകള്‍ അസാധുവിലേക്ക് പെടുത്തി. പട്ടണക്കാട് പഞ്ചായത്തിലെ തീരമേഖല ഉള്‍പ്പെടുന്ന ആദ്യ റൗില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എസ്. ശരത്തിന് 291 വോട്ടിന്റെ ലീഡ് നേടാനായെങ്കിലും പിന്നീട് ഇത് നിലനിര്‍ത്താനായില്ല.
1,778 പോസ്റ്റല്‍ ബാലറ്റ് ഫോമുകള്‍ വിതരണം ചെയ്തിരുന്നു. തിരികെ ലഭിച്ചത് 1667 ആണ്. ഇതില്‍ 39 ബാലറ്റുകള്‍ അസാധുവായി. തിലോത്തമന് 910 ഉം, ശരത്തിന് 613 ഉം, പി.എസ്. രാജീവിന് 75ഉം, നോട്ടയ്ക്ക ഒരു വോട്ടും ലഭിച്ചു. 2006 ല്‍ 79.17 ശതമാനവും 2011 ല്‍ 85.64 ഉം, ഇത്തവണ 86.03 മായിരുന്നു പോളിങ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണിത്. 24568 വോട്ടര്‍മാരില്‍ 176534 പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: