ഇടുക്കി: ഇടുക്കി ബിഷപ്പിന്റെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും ആശീര്‍വാദത്തോടെ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രണ്ട് മാസം മുന്‍പ് രൂപീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് ദയനീയ പരാജയം.
സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം ഉണ്ടായിട്ടും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഒരു പ്രതിനിധിക്ക് പോലും നിയമസഭയില്‍ എത്താന്‍ കഴിഞ്ഞില്ല. ഇടുക്കി, പൂഞ്ഞാര്‍, ചങ്ങനാശേരി, തിരുവനന്തപുരം എന്നീ നാല് മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. പാര്‍ട്ടി നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ച ഇടുക്കിയില്‍ കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനാണ് വിജയിച്ചത്.
പൂഞ്ഞാറില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി. സി. ജോസഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. ചങ്ങനാശേരിയില്‍ മത്സരിച്ച ഡോ. കെ. സി. ജോസഫിനും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തിരുവനന്തപുരത്ത് മത്സരിച്ച ആന്റണിരാജുവിനും വിജയിക്കാനായില്ല. ഇലക്ഷന് തൊട്ടുമുന്‍പ് കേരള കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. എന്നാല്‍ ജനാധിപത്യ പോരാട്ടത്തില്‍ ഈ പാര്‍ട്ടിയുടെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: