സീതാറാം യെച്ചൂരി
ബിജെപിയുടെ വര്ഗ്ഗീയനയം ജനങ്ങള്‍ക്ക് മനസ്സിലായി. തമിഴ്നാട്ടില്‍ വീണ്ടും എഐഡിഎംകെ അധികാരത്തില്‍ വന്നത് വോട്ടിന് പണം എന്ന നയം ആസ്പദമാക്കിയാണ്. ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മില്‍ ‘ദീദി-മോദി’ ബന്ധമാണുള്ളത്. രഹസ്യ അജണ്ടയുടെ ഭാഗമായാണ് അവിടെ തൃണമൂലിന്റെ വിജയം.
പ്രകാശ് കാരാട്ട്
ബംഗാളിലെ പരാജയം അംഗീകരിക്കുന്നു. യുഡിഎഫിന്റെ അഴിമതിക്കെതുരെയുള്ള ജനങ്ങളുടെ പ്രതികരണമാണിത്. മുഖ്യമന്ത്രിയെ ഉടന്‍ തന്നെ ചര്‍ച്ചയിലൂടെ കണ്ടെത്തും.
വി.എസ്. അച്യുതാനന്ദന്
മലമ്പുഴയിലെ ജനങ്ങള്‍ക്ക് നന്ദി. കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നാശം വിതയ്ക്കുന്ന സര്‍ക്കാരുകള്‍ക്കുള്ള മറുപടിയാണ് വിജയം.
കോടിയേരി ബാലകൃഷ്ണന്
പിന്തുണച്ചതിന് എല്ലാ ജനങ്ങള്‍ക്കും നന്ദി. ഇടത് രാഷ്ട്രീയനയത്തിന്റെ വിജയമാണിത്. അഴിമതിക്കും വര്‍ഗീയതയക്കും സ്ത്രീ സുരക്ഷ ഉറപ്പിക്കുന്നതിലും പരാജയപ്പെട്ട സര്‍ക്കാരാണ് യുഡിഎഫിന്റേത്.
ഇനി ജനപക്ഷത്തുനിന്നു മാനിഫെസ്റ്റോയില്‍ പറയുന്ന രീതിയില്‍ മുന്നോട്ട് പോകും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കൊണ്ഗ്രസിന് കിട്ടിയ തിരിച്ചടി. ഇതുവരെ കിട്ടിയതില്‍ ഏറ്റവും കുറഞ്ഞ സീറ്റ്.
ഉമ്മന്‍ചാണ്ടി
ബിജെപി അക്കൗണ്ട് തുറന്നതിനെപ്പറ്റി പഠിച്ചിട്ട് പ്രതികരിക്കാം. വിജയം മുഴുവനും നേട്ടമാണ്. മുഖ്യമന്ത്രിക്ക് 6000 വോട്ട് കുറഞ്ഞത് ജനവിധിയില്‍ സ്വാഭാവികമാണ്. പുതുപ്പള്ളിയിലെ ജനങ്ങള്‍ എന്നെ കൈവെടില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വിജയിച്ചതില്‍ സിപിഎമ്മിന് അഭിനന്ദനങ്ങള്‍.
മോദിയും അമിത് ഷായും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു.
വി. എം. സുധീരന്
ക്രിയാത്മകമായി പ്രതിപക്ഷ പ്രവര്‍ത്തനം നടത്തുവാന്‍ കരുണാകരന്റെ കാലം തൊട്ട് നടന്നിട്ടുണ്ട്. ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. പരാജയത്തില്‍ നിന്നും തെറ്റുകള്‍ കണ്ടെത്തി അത് പരിഹരിക്കും. ജയിക്കുമ്പോള്‍ അമിതമായി ആഹ്ലാദിക്കുകയോ പരാജയപ്പെടുമ്പോള്‍ വിഷമിക്കുകയോ ചെയ്യാറില്ല. ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: