കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക സിപിഎം ആക്രമണം. കുമരകം, തിരുവാര്‍പ്പ്, വെച്ചൂര്‍, ഇറുമ്പയം ഭാഗങ്ങളില്‍ ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെയും ആക്രമണമുണ്ടായി. തിരുവാര്‍പ്പ് വിരിപ്പുകാലാ 259-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറി പി.പി. മനോഹരന്റെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കവണാറ്റിന്‍കരയില്‍ ബിഎംഎസ് ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. കുമരകം ലക്ഷംവീട് കോളനിയില്‍ ഉദയപ്പന്‍, തൈപ്പറമ്പ് റാവുജി. സഹോദരന് രാജു എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി വേട്ടേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചക്രംപടി ആശാരിപറമ്പില്‍ കോളനിയില്‍ മധുവിനും മകന് മഹേഷിനും അമര്ദ്ദനമേറ്റു. ചീപ്പുങ്കലില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു. വൈക്കം നിയോജകമണ്ഡലത്തിലെ ഇറുമ്പയത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് പടക്കം കത്തിച്ചെറിഞ്ഞു. ബിജെപി, ബിഡിജെഎസ് എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ കൊടിമരങ്ങളും ഫഌക്സ് ബോര്ഡുകളഉം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സിപിഎം മുന്‍ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാലു, നേതാക്കളായ അമ്പിളി, മഹേഷ്, പ്രവീണ്‍ മോനു തോട്ടുപുറം എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളംവരന്ന സംഘമാണ് അക്രമം നടത്തിയത്.
കടുത്തുരുത്തി പെരുവ ജംഗ്ഷനിലും ബിജെപിയുടെ ആഹ്ലാദപ്രകടനത്തിനുനേരെ സിപിഎം ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു സംഭവത്തില്‍ പരുക്കേറ്റ് ബിജെപി പ്രവര്‍ത്തകരായ പ്രശാന്ത് (24), ഹരി (25), പ്രസീദ് (22) എന്നിവരെ വൈക്കം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: