കോട്ടയം: ജില്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ശക്തമായ പ്രകടനം ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കി. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില നാലും അഞ്ചും ഇരട്ടിയായി ഉയര്‍ന്നു. 2011-ലെ തെരഞ്ഞെടുപ്പില്‍ 51,052 വോട്ടുകള്‍ മാത്രമാണ് ജില്ലയില്‍ നേടാനായത്. എന്നാല്‍ ഇക്കുറി 2,01,397 വോട്ടുകള്‍ നേടി. ജില്ലയില്‍ ആകെ പോള്‍ ചെയ്ത 15,54,714 വോട്ടിന്റെ 12.95 ശതമാനം വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കരസ്ഥമാക്കി.
വൈക്കം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ 4,512 വോട്ട് ലഭിച്ചിടത്ത് ഇത്തവണ നീലകണ്ഠന് മാസ്റ്റര്‍ 30,067 വോട്ടുകളായി ഉയര്‍ത്തി. കടുത്തുരുത്തിയില്‍ 5,340 വോട്ട് ലഭിച്ചിടത്ത് കേരള കോണ്‍ഗ്രസ്സിലെ സ്റ്റീഫന്‍ ജോര്‍ജ്ജ് നേടിയത് 17,536 വോട്ടാണ്. കാഞ്ഞിരപ്പള്ളിയില്‍ 8,037 വോട്ടുമാത്രം ഉണ്ടായിരുന്നിടത്ത് ബിജെപിയിലെ വി.എന്‍. മനോജ് 31,000 വോട്ടുകള്‍ നേടിയത് മുന്നണികളെ കുഴക്കി. കഴിഞ്ഞ തവണ പൂഞ്ഞാറില്‍ 5,010 നേടിയപ്പോള്‍ ഇക്കുറി ബിഡിജെസ്സിലെ എം.#ാര്‍. ഉല്ലാസ് കരസ്ഥമാക്കിയത് 19,966 വോട്ടാണ്. 3,385 വോട്ടുകള്‍ മാത്രമുണ്ടായിരുന്ന ഏറ്റുമാനൂരില്‍ 27,540 വോട്ട് നേടിയ എ.ജി. തങ്കപ്പന് വിജയ പ്രതീക്ഷയില്വരെ എത്തി. ശക്തമായ മത്സരം കാഴ്ചവച്ച പുതുപ്പള്ളിയില്‍ 6,679 വോട്ടുകള്‍ മാത്രമാണ് 2011-ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന് നടത്തിയ ചിട്ടയായ പ്രചരണത്തില്‍ മണ്ഡലത്തിലെ 15,993 വോട്ടറനാമാരാണ് എന്‍ഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതിയത്. പാലായില്‍ കെ.എം. മാണിക്ക് തുടക്കം മുതല്‍ ഭീഷണി ഉയര്‍ത്തിയ ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി കഴിഞ്ഞതവണ ലഭിച്ചത് 6,539 വോട്ടിനെ 24,821 വോട്ടായിഉയര്ത്തി. ചങ്ങനാശ്ശേരിയില്‍ സി.എഫ്. തോമസ്സിനെതിരെ മത്സരിച്ച ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പ്രകടനം ശക്തമാക്കിയതോടെ ഇവിടുത്തെ ഭൂരിപക്ഷം കുറയ്ക്കുവാന്‍ കഴിഞ്ഞു. 6,281 വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചപ്പോള്‍ 21,500 വോട്ടുനേടി രാധാകൃഷ്ണന് ശക്തമായ മുന്നേറ്റം നടത്തി. കോട്ടയത്ത് 5,449 വോട്ട് എന്നത് 12,540 ആക്കി ഉയര്‍ത്താന്‍ അഡ്വ. എം.എസ്. കരുണാകാരന് കഴിഞ്ഞിു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: