കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെതുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക സിപിഎം അക്രമം. അക്രമങ്ങളില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേമത്ത് ഒ. രാജഗോപാലിന്റെ വിജയം ആഘോഷിക്കാന്‍ ആഹ്ലാദ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്ത്രീകള്‍ അടങ്ങുന്ന സിപിഎമ്മുകാര്‍ ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിന് സമീപം വെച്ചായിരുന്നു അക്രമം. ബൈക്കുകളില്‍ പെട്രോള്‍ നിറയ്ക്കുന്നതിനായി നിര്‍ത്തിയിട്ട സമയത്താണ് സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ അക്രമം നടത്തിയത്. പട്ടികകഷ്ണം, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. അടിത്തിക്കാട്ട് ദിനീഷ്, സനല്‍ കുമാര്‍, ശ്രീജിത്ത്, അനന്തു, അജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലര്‍ക്ക് തലക്കും ചിലര്‍ക്ക് കൈക്കുമാണ് പരിക്കേറ്റത്.
വടകര: അഴിയൂര്‍, പുതുപ്പണം, ഒഞ്ചിയം എന്നിവിടങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന സിപിഎമ്മുകാര്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ആഹ്ലാദപ്രകടനം കടന്നുപോകുന്ന വഴിയിലുണ്ടായിരുന്ന ബിജെപി പ്രവര്ത്തകര്ക്കുനേരെയെല്ലാം അക്രമം അഴിച്ചുവിടുകയായിരുന്നു സിപിഎമ്മുകാര്‍. അക്രമത്തില്‍ പരിക്കേറ്റ അഴിയൂര്‍ സ്വദേശികളായ സനീഷ്, മജീഷ്, ഒഞ്ചിയം സ്വദേശി വരുണ്‍, പുതുപ്പണം സ്വദേശി രാജേഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം നായര്‍കുഴിയില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് അഭിജിത്തിനെയും കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. വടകര, ഒഞ്ചിയം ഭാഗങ്ങളില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക സിപിഎം അക്രമമുണ്ടായി.
കൊയിലാണ്ടി: നിരോധനാജ്ഞ പ്രഖ്യാപിച്ച കൊയിലാണ്ടിയില്‍ സിപിഎം അക്രമം വ്യാപകം. പോലീസ് നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സിഐ ഹരിദാസന് വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ നഗരത്തില്‍ പ്രകടനം നടത്തുന്നതിലും ഇരുചക്രവാഹനങ്ങളില്‍ വലിയ വടികളില്‍ കൊടികെട്ടി പ്രകടനം നടത്തുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊയിലാണ്ടി നഗരത്തില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസിന്റെ ഏകപക്ഷീയ നടപടിയില്‍ പരക്കെ പ്രതിഷേധം ഉയരുന്നു. കോരപ്പുഴ, ഇരിങ്ങല്‍, വിയ്യൂര്‍ കാവുംവട്ടം ഭാഗങ്ങളിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നിട്ടുണ്ട്. പോലീസ് ആരുടെ പേരിലും കേസെടുത്തിട്ടില്ല. കൊയിലാണ്ടി നഗരത്തില്‍ അക്രമം നടക്കുമ്പോള്‍ പോലീസ് സംഭവസ്ഥലത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു.
ഫറോക്ക്: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ കോട്ടക്കടവില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ബിഎംഎച്ച് ആശുപത്രിക്ക് സമീപം വെച്ചാണ് മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ പരിക്കേറ്റവരെ കോഴിക്കോട്ടെയും കോട്ടക്കടവിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: