കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപി വന്‍മുന്നേറ്റം കാഴ്ചവച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ പ്രസ്താവിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും ഇരട്ടിയും രണ്ടിരട്ടിയും ചിലയിടത്ത് മൂന്നിരട്ടിയും വോട്ട് വര്‍ധിച്ചിട്ടുണ്ട്. 2011ല്‍ ബിജെപിക്ക് ജില്ലയില്‍ 1,11,726 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 1,38,025 വര്‍ധിച്ച് 2,49,751 വോട്ട് ലഭിച്ചു. ഇത് ബിജെപിയുടെ വന്‍ വളര്‍ച്ചയെയാണ് കാണിക്കുന്നത്. പുതുതലമുറ ബിജെപിയുടെ കൂടെയാണെന്നതിന്റെ തെളിവുകൂടിയാണ് ഈ തിരഞ്ഞെടുപ്പ്. ഇടതു-വലതു മുന്നണികള്‍ മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ പല അടവുകളും പ്രയോഗിച്ചെങ്കിലും അതൊക്കെ ജനം തള്ളിക്കളഞ്ഞതിന്റെ തെളിവാണ് ബേപ്പൂരിലെ യുഡിഎഫിന്റെയും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍.ഡി.എഫിന്റെയും പരാജയം വെളിവാക്കുന്നത്. വര്‍ഗ്ഗീയ പ്രസംഗം നടത്തിയും വര്‍ഗ്ഗീയ ചീട്ട് ഇറക്കിയുമാണ് ഇരുമുന്നണികളും വോട്ട് നേടിയത്. അതുകൊണ്ടു തന്നെ സി.പി.എമ്മിന്റെ വിജയം കേരളത്തില്‍ വരാനിരിക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ഉദാഹരണമായി കാണാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: