തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് അടക്കം പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സിപിഎമ്മിന് ചോര്‍ത്തി നല്‍കിയെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചു. ചില സ്ഥലങ്ങളില്‍ സിപിഎം തിരിച്ചും ചെയ്തുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ തോൽപ്പിക്കാൻ ഇടതു, വലതുമുന്നണികൾ വോട്ട് മറിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഇന്നതെ വെളിപ്പെടുത്തല്‍. നേമത്ത് യുഡിഎഫ് സുരേന്ദ്രന് പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയത് ക്രോസ്സ് വോട്ടിങ്ങിന് വേണ്ടിയായിരുന്നെന്ന് ഒ.രാജഗോപാലും വ്യക്തമാക്കിയിരുന്നു.
ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചുവെന്നല്ലാതെ അവരുടെ വോട്ടിങ് ശതമാനം ഉയര്‍ന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോൺഗ്രസിനെതിരായ വികാരം താൽകാലിക പ്രതിഭാസം മാത്രമാണ്. തോൽവിയിൽ പാർട്ടിക്കും മുന്നണിക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ നയിച്ചത് താനായിരുന്നതിനാൽ മുഖ്യ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ പത്ത് മണിയോടെ രാജ്ഭവനിലെത്തിയ ഉമ്മൻചാണ്ടി ഗവർണർ പി. സദശിവത്തിന് രാജിക്കത്ത് കൈമാറുകയായിരുന്നു. കോൺഗ്രസിന്റെ പരാജയത്തെ കുറിച്ച് 23ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: