രാവണനിഗ്രഹം കഴിഞ്ഞ് ശ്രീരാമന് അയോധ്യയില്‍ രാജാവായി വാഴുന്ന കാലം.
ഒരു ദിവസം രജസഭ നടക്കുന്നതിനിടയില്‍ ലക്ഷ്മണന് അവിചാരിതമായി പൊട്ടിച്ചിരിച്ചു. ലക്ഷ്മണന്റെ അസ്ഥാനത്തുള്ള ചിരി സദസ്യര്‍ക്ക് അപമാനകരമായി അനുഭവപ്പെട്ടു. അവര്‍ കാരണമന്വേഷിച്ചു. അതിനു മറുപടിയായി ലക്ഷ്മണന് പറഞ്ഞു:
‘പതിന്നാലു വര്‍ഷത്തെ വനവാസത്തിനിടയില്‍ ഞാനൊരിക്കലും ഉറങ്ങിയിരുന്നില്ല.
ജ്യേഷ്ഠനും ജ്യേഷ്ഠപത്നിയും ഉറങ്ങുമ്പോള്‍ അവരെ സംരക്ഷിച്ചു കാവല്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ആ ദിനങ്ങളിലൊന്നില്‍ എന്റെ സമീപം നിദ്രാദേവി പ്രത്യക്ഷപ്പെട്ട് എന്നെ വശത്താക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ദേവിയോടു പറഞ്ഞിരുന്നു; പതിന്നാലു വര്‍ഷം കഴിഞ്ഞ് എന്റെ സമീപത്ത് വന്നാല്‍ മതിയെന്ന്! അപ്രകാരം ദേവി ഇപ്പോള്‍ വന്ന് എന്നെ വശത്താക്കാന്‍ ശ്രമിക്കുകയാണ്. അതിനാലാണ്ഞാന് ചിരിച്ചു പോയത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: